Saturday, April 23, 2011

Beauti of Sindhooram

സുന്ദരിക്ക് പൊട്ടു കുത്താന്‍


'സന്ധ്യക്കെന്തിനു സിന്ദൂരം'എന്നാണ് ചോല്ലെങ്ങിലും സിന്ധൂരത്തിന്റെ സൌന്ദര്യമൊന്നു വേറെ തന്നെ.ആര്‍ഷ ഭാരതത്തിന്റെ മാത്രം സംസ്ക്കാരമാണ് സുമങ്ങളികളുടെ സീമന്ത രേഖയിലെ സിന്ദൂരം.അതിന്റെ പവിത്രത കൊണ്ടാണ്  വിധവകള്‍ സിന്ദൂരം അണിയാത്തതും.പ്രായ ഭേദ മന്യേ പുരുഷന്മാരും സ്ത്രീകളും ഇഷ്ടപ്പെടുന്നതാണ് സിന്ദൂരവും കുങ്ങുമവും.നന്നായി ഉണക്കി പൊടിച്ച മഞ്ഞളില്‍ ചെറു നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ചാണ് സിന്ദൂരം ഉണ്ടാക്കുന്നത്.
 
                     

                     സിന്ദൂരവും  കുങ്ങുമവും ഒന്നെന്ന രീതിയിലാണ് പറയുന്നതെങ്ങിലും രണ്ടും വേറെ വേറെ തന്നെ.കുങ്ങുമം വൃത്താകൃതിയില്‍ പൊട്ടു തൊടാന്‍ ഉപയോഗിക്കുന്നതാണ്.പെട്ടെന്ന് ഇളകി പോകില്ല.എന്നാല്‍ അമ്പലങ്ങളില്‍ പ്രസാദമായി കൊടുക്കുന്നതാണ് സിന്ദൂരം.സിന്ദൂരം ഉറച്ചിരിക്കനമെങ്ങില്‍ വെള്ളം ചേര്‍ത് തോടെണ്ടി വരും.

                        
ഇന്നത്തെ ഫാഷന്‍ അനുസരിച്ച് സിന്ധൂരപൊട്ടിനോടും കുങ്ങുമ പൊട്ടിനോടും ആര്‍ക്കും താല്പര്യമില്ല.കടുക് മണിയോളം പോന്ന കുഞ്ഞി പൊട്ടിനോടാണ് പുത്തന്‍ തലമുറയ്ക്ക് പ്രിയം. എന്നാല്‍ ഒരു സത്യം മനസിലാക്കുക,മുഖത്തെ എല്ലാ നെരമ്പ്കളുടെയും  സംഗമ സ്ഥാനമാണ് അഥവാ മര്‍മ്മ സ്ഥാനമാണ് രണ്ടു പുരികങ്ങള്‍ക്കും ഇടയിലുള്ള ഭാഗം.അവടെ ചുവപ്പ് കല വരക്കുന്നതിലൂടെ മര്മങ്ങളെ ഉദ്ധീപിപ്പിക്കുകയാണ് ചെയ്യുന്നത്.മര്‍മ സ്ഥാനം ഉണര്‍ന്നു നില്‍ക്കുമ്പോള്‍ മുഖത്തിനും ആ ഉണര്‍വ് ഉണ്ടാകും.അതുകൊണ്ടല്ലേ വട്ടത്തിലുള്ള കുങ്ങുമ പൊട്ടിട്ട സ്ത്രീകളുടെ മുഖത്തിനിത്ര ഐശ്വര്യം.

                     കേരള മൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒക്കെ അതിഥി സല്ക്കാരത്തിന്റെ ഭാഗമാണ് സിന്ദൂരം തൊടുവിക്കല്‍.വീടുകളില്‍ അതിഥികളായി എത്തുന്ന സ്ത്രീകള്‍ പോകുന്ന സമയത്ത് വീട്ടിലെ മുതിര്‍ന്ന സ്ത്രീ, തലത്തില്‍ ദീപം കത്തിച്ചു ആരതി ഉഴിഞ്ഞു വിരല്‍ തൊട്ടു എടുത്ത സിന്ദൂരം നെറ്റിയിലും മഞ്ഞള്‍ പൊടികവിളത്തും ചാര്‍ത്തി കൊടുക്കും.

                        'തിലകം' ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.ചുവപ്പ്, മഞ്ഞ,ഓറഞ്ച്,അപൂര്‍വമായി കറുപ്പ് നിരങ്ങളിലെല്ലാം തിലകം തോടുന്നുന്ദ്.ഹിന്ദുക്കളാണ് സാധാരണയായി തിലകം അണിയുന്നത്.ഭസ്മവും സിന്ധൂരവുമെല്ലാം കയ്യിലും കഴുത്തിലും നെഞ്ചിലും എല്ലാം ആളുകള്‍ തിലകമായി തൊടുന്നുണ്ട്.സ്ത്രീകള്‍ ചെറിയ വരയായി നെറ്റിയില്‍ മാത്രമേ തിലകം അണിയൂ.

                           ചില സംസ്ഥാനങ്ങളില്‍ ആളുകളുടെ തിലകം നോക്കി ഏത് ഗോത്രകാരന്‍ ആണെന്ന് മനസിലാക്കാം.ശിവനെ ആരാധിക്കുന്ന 'ശൈവര്‍' ആണെങ്ങില്‍ ഭസ്മം കൊണ്ട് സമാന്തരമായ രീതിയില്‍ മൂന്നു വര നെറ്റിയില്‍ വരക്കും.എന്നാല്‍ വിഷ്ണു ഭക്തരായ 'വൈഷ്ണവര്‍'ഏതെങ്കിലും പുണ്യ സ്ഥലങ്ങളില്‍ നിന്നോ പുണ്യ നദിയില്‍ നിന്നോ എടുത്ത കളിമണ്ണില്‍ ചന്ദനം ചേര്‍ത്ത് 'U ' ഷേപ്പില്‍ ആണ് തിലകം തൊടുന്നത്.
                       

   'ബിന്ദു'എന്ന സംസ്കൃത പദത്തില്‍ നിന്നാണ് പൊട്ട്,തിലകം എന്നീ അര്‍ഥങ്ങള്‍ വരുന്ന 'ബിന്ദി'എന്ന വാക്കുണ്ടായത്.ഹിന്ദിയിലെ 'തിലക്' മലയാളത്തിലും തമിഴിലും 'പൊട്ട്'ആണ്.തെലുഗില്‍ 'ബൊട്ടു' അല്ലെങ്ങില്‍ 'തിലകം' ആണ്, കന്നടയില്‍ പറയുമ്പോള്‍ 'ബൊട്ടു' അല്ലെങ്ങില്‍ 'തിലക'ആകും.ബംഗാളിയില്‍ 'ഒട്ടിക്കുന്നത്' എന്ന അര്‍ഥം വരുന്ന രീതിയില്‍ 'ടീപ്' എന്നാണ് വിളിക്കുന്നത്.








http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9185795&programId=7940957&channelId=-1073751665&BV_ID=@@@&tabId=8

Thursday, April 14, 2011

'Autograph' a nostalgia

ഓര്‍മകളുടെ

     








    വിരഹത്തിന്‍റെ കൊടും വേനല്‍ പടി കടന്നെത്തി, ഇനി വിട പറയലിന്റെ കാലം.

                          "ഇന്ന് പരീക്ഷ കഴിഞ്ഞു.പരീക്ഷയുടെ കൊടും ചൂടിലും ആശ്വാസമായി നിന്നത് നാളെയും കാണുന്ന ചങ്ങാതങ്ങലായിരുന്നു... അവളുടെ കുപ്പിവളയുടെ കിലുക്കങ്ങലായിരുന്നു.ഇനി നാളെ മുതല്‍ അതെല്ലാം ഓര്‍മകളാകും.കഴിഞ്ഞ മൂന്നു വര്‍ഷവും എന്‍റെ പ്രണയം തുറന്നു പറയാന്‍ കഴിഞ്ഞില്ല.എങ്കിലും അവള്‍ മനസിലാക്കിയിരിക്കുമോ...? എന്തായാലും ഇന്ന് വിട പറയണം....അടരുവാന്‍ വയ്യ...എങ്കിലും അവളുടെ കൈപ്പടയില്‍ ഈ ഓട്ടോഗ്രാഫില്‍ ഒരു വരിയെങ്ങിലും വേണം...". ഒരു മയില്‍‌പ്പീലി തുണ്ട് പോലെ സൂക്ഷിച്ച പ്രണയത്തിന്റെ ആത്മഗതം.

                       "നിന്‍റെയീ മൗന സ്വപ്ന നൌകയിലേക്കെ
                         ട്ടിടുന്നു രണ്ടു വാക്കുകള്‍ മാത്രം 
                          ഓര്‍ക്കുക വല്ലപ്പോഴും"        വിട പറയലിന്റെ അരികിലെത്തിയ മൂക പ്രണയത്തിന്‍റെ ലിഖിതം.

                            ഒര്മിക്കാനായി ഓട്ടോഗ്രാഫില്‍ കുറിക്കുന്ന 'ഓര്‍ക്കുക വല്ലപ്പോഴും' എന്നും ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന വാചകം തന്നെ.കലാലയത്തെ സംബദ്ധിച്ചിടത്തോളം മാര്‍ച്ചും അപ്രിലും ക്രൂരമാസങ്ങള്‍ ആണ്.ആഗ്രഹിക്കാത്ത നിമിഷത്തില്‍ സൌഹൃദത്തില്‍ നിന്നും പ്രണയത്തില്‍ നിന്നും ഗുരു സാന്നിദ്ധ്യത്തില്‍ നിന്നും നമ്മെ അടര്‍ത്തി മാറ്റുന്ന മാസം...ഒരുമയില്‍ നിന്ന് കൂട്ടം തിരിഞ്ഞു ചേക്കേറുന്നത്തിനു മുന്‍പ്‌ പരസ്പരം കൈമാറിയ ഓടോഗ്രഫുകള്‍...സ്നേഹവും വിരഹവും തമാസകളും നിറഞ്ഞ ഇളം മഞ്ഞ,പിംഗ്,പച്ച കടലാസുകള്‍... വേഗത്തില്‍ കൈമാരാവുന്നതും അതിലേറെ വേഗത്തില്‍ മാഞ്ഞു പോകുന്നതുമായ അണ്‍ ലിമിറ്റഡ് എസ്‌.എം.എസുകളെകാലും ഇ മയില്‍ സന്ദേശങ്ങലെക്കളും, നഷ്ട കാലത്തിന്റെ നഖപ്പാടുകള്‍ മങ്ങാതെ ഉണ്ടാകുന്നതു ചോണനുരുംബക്ഷരങ്ങള്‍ അരിച്ചിറങ്ങിയ ഈ ഓര്മ പുസ്തകത്തില്‍ തന്നെ.

                              എഴുപതുകളുടെ പകുതിയില്‍ തുടങ്ങിയ സോദരാ..സോദരീ...വിളി അതെ ഒഴുക്കില്‍ എണ്പതുകളുടെ പകുതിയോളം പോയി...
"ഹൃദയം പൊട്ടി കരയുമ്പോള്‍
വിട വാങ്ങി പിരിയുമ്പോള്‍
മധുരമായെഴുതുവാന്‍
അവസാന നിമിഷത്തില്‍ 
സക്തിയില്ലെന്‍ കരങ്ങള്‍ക്ക് സോദരീ..."

"ഒരു നാളില്‍ ഒരു ദിനം ഒരുമിച്ചു കാണുമ്പോള്‍
ഒരു പുഞ്ചിരി തന്നീടെണം സോദരാ..."

                    ഇത്തരം ഔപചാരികതകള്‍ പത്താം ക്ലാസ്സുകാരുടെ മാഷിയിലാണ് കൂടുതലും വിരിഞ്ഞിരുന്നത്.ബാക്ക് ബെഞ്ച്‌ റൌടീസിനും  കുളൂസന്മാര്‍ക്കും കുസൃതിത്തരങ്ങള്‍ എഴുതാനുള്ള പേജാണ്‌ ഓടോഗ്രഫിന്റെത്‌.

"നീയില്ലാത്ത ജീവിതം എനിക്ക് 
വള്ളിയില്ലാത്ത കളസം പോലെയാണ്"

"ആകാസത്തെ നക്ഷത്രങ്ങളെ പോലെ 
കടല്‍പ്പുറത്തെ മണല്‍ തരികളെപോലെ
നിനക്ക് കുട്ടികളുണ്ടാകാന്‍ എല്ലാ 
സന്താന സൌഭാഗ്യങ്ങളും നേരുന്നു"

                  പ്രീ ഡിഗ്രി ,ഡിഗ്രി കാലങ്ങളില്‍ സ്വന്തം സാഹിത്യത്തിന്‍റെ മേമ്പൊടി ചേര്‍ത്താണ് പലരും എഴുതിയിരുന്നത്.




"വിസ്മ്രിതിയിലാടുന്ന സ്നേഹ ബന്ധങ്ങളെ 
ഓര്‍മ്മകള്‍ തഴുകി ഉണര്‍ത്തുമ്പോള്‍
മനസ്സില്‍ മന്ത്രിക്കാന്‍ ഒരു വാക്ക് 
മറക്കില്ലൊരിക്കലും..."

പക്ഷെ, ഇന്ന് ഡിഗ്രി ,പി ജി വിദ്യാര്‍ഥി കള്‍ക്ക് ഇഷ്ടം ഡയറിയോടാണ്.പാടി പഴകിയ വരികളുടെ പിന്നാലെ പോകാതെ ഓരോരുത്തരുടെ ഗുണങ്ങളെക്കുറിച്ചും ചാപല്യങ്ങലെക്കുരിച്ചും വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് വളര്‍ന്നു ഓടോഗ്രഫുകള്‍.വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു നോക്കുമ്പോള്‍ അതും രസകരം തന്നെ.മറന്നു പോയ പല കുസൃതിത്തരങ്ങളും സംഭവങ്ങളും നിറഞ്ഞ കലാലയത്തിലെ ഇടനാഴികളും പറ്റുപടി കാന്റീനും എല്ലാം മങ്ങിയ പേജുകളില്‍ നിറം മങ്ങാതെ ഉണ്ടാകും.
                         ഓടോഗ്രഫെഴുത് വെറും ഒരു ചടങ്ങായി മാറിതുടങ്ങിയ കാലഘട്ടത്തിന്റെ തെളിവാണ് സ്ലംബുക്കുകള്‍.ഓരോ പേജിലും അച്ചടിച്ചിരിക്കുന്നത് ഒരേ ചോദ്യങ്ങള്‍ തന്നെ. ഇഷ്ടപ്പെട്ട സിനിമ താരം,ഇഷ്ടപ്പെട്ട നിറം,ഇഷ്ട ഗെയിം,മറക്കാനാകാത്ത സംഭവം മൂന്നു വരിയില്‍,സലാം ബുക്കിന്റെ ഉടമയോടുള്ള പരിചയത്തിന്റെ വിവിധ വസങ്ങള്‍ തുടങ്ങി വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ആല്‍ബം രൂപത്തില്‍ വിപണിയില്‍ ഇറങ്ങുന്ന സ്ലാംബുക്കിനു ആവസ്യക്കാരും കുറവല്ല.

                        'ഈ സ്നേഹം മറക്കാതിരിക്കട്ടെ.....നിന്റെ ഹൃദയത്തില്‍ എന്റെ ഓര്‍മകളുടെ ചെമ്പനീര്പൂവ് ഇനി വാടാതിരിക്കട്ടെ"  എന്നെഴുതാന്‍ സ്ലാംബുക്കില്‍ സ്ഥലവും  ഇല്ല.ഇത്രയൊന്നും പോഷ് അല്ലാതിരുന്ന ഓടോഗ്രഫിന്റെ താളുകളില്‍ സുഹൃത്തുക്കളുടെ ഹൃദയമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്.സൌഹൃദങ്ങള്‍ക്ക്  വല്യ  വില കല്പ്പിക്കതവരാനു ഇന്ന് സ്കൂളുകളിലും കോളേജുകളിലും .എല്ലാം ഒരു മത്സര ബുദ്ധിയോടെ മാത്രം കാണാന്‍  ശീലിച്ചവര്‍.ഓര്‍ക്കാന്‍ ഓര്‍കൂട്ട് ഉണ്ടല്ലോ എന്ന് പറയുന്ന അവര്‍ക്ക് അടുപ്പം വെറും വിനോദമായി മാറിക്കഴിഞ്ഞു.മൂല്യങ്ങളും വിശ്വാസങ്ങളും കവിതയും സൌഹൃദവും സൂക്ഷിക്കുന്ന എത്ര പേര്‍ കാണും...,ഇവരില്‍ എത്ര പെര്‍ക്കേഴുതാനാകും ഈയൊരു വരി,

" വിസ്മരിക്കില്ലോരിക്കലും തമ്മില്‍
വിട്ടകന്നു നാമെങ്ങിലും 
അത്ര മാത്രമടുത്തു നമ്മുടെ 
മുക്ത ശുദ്ധ മനസ്സുകള്‍"








http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamProgramView.do?channelId=-1073751665&programId=7940952&tabId=8&contentType=EDITORIAL&BV_ID=@@@

Vishu

         കൊന്നപ്പൂ കൈന്നീട്ടമൊരുക്കി വിഷു വേല

                    നാട്ടുവഴികളെ പോന്നണിയിച്ചു  കൊണ്ട് കര്‍ണികാരം പൂത്തു തളിര്‍ത്തു....വിഷു വേലയുടെ വരവറിയിക്കാന്‍ പുള്ളുവ വീണകള്‍ പാടാന്‍ തുടങ്ങി...ഉര്‍വരത  ആരാധനക്ക് സമയമായെന്ന് പറഞ്ഞു കര്‍ഷകരെ വിളിച്ചു ഉണര്‍ത്താന്‍ വിത്തും കൈകൊട്ടും പാടി ഉത്തരായനക്കിളി ചിലച്ചു...കൊടിയ വേനലിന്റെ മൂര്‍ദ്ധന്യത്തിലും വരാനിരിക്കുന്ന ഒരു നല്ല പുതു വര്‍ഷത്തെ കണി കണ്ടുണരാന്‍ വിഷുക്കണി ഒരുക്കാന്‍ സമയമായി...

                  "എന്ന് ഞാന്‍ കണ്ടൊരു നല്‍കണി തന്നെയും -
                   എന്നുമെയിന്നുമകപ്പെടേണം "
                                  
                         കാര്‍ഷിക കേരളത്തിന്റെ ആണ്ടു പിറപ്പാനു വിഷു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  അഭേദ്യമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാസിയിലെക്ക് കടക്കുന്ന ദിവസമാണ് വിഷു.അന്ന് രാപ്പകലുകള്‍ സമ ദൈര്ഖ്യത്തില്‍ വരും.സൂര്യന്‍ നേരെ കിഴക്കുദിക്കും.സൂര്യ ചന്ദ്രന്മാരുടെ തുല്യതയുള്ള ദിവസമാണ് വിഷു.വിഷു എന്നാ വാക്കിന് തുല്യതയോട് കൂടിയത് എന്നാണ് അര്‍ഥം.സൂര്യന്‍ ഭൂമധ്യ രേഖക്ക് നേരെ മുകളില്‍ വരുന്ന ദിവസമാണ് വിഷു.സൂര്യനോടൊപ്പം  എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും മേടരാസിയില്‍ പ്രവേശിച്ചു ചക്രവാളത്തിനു മുകളില്‍ നില കൊള്ളുന്നു.സൂര്യന്‍ വിഷുവ ബിന്ദുവിനെ (സമബിന്ദു) മാറി കടക്കുന്ന ദിവസമാണ് സംക്രമം.സൂര്യന്‍ ഉച്ചരാസിയിലേക് പ്രവേശിക്കുന്ന ദിവസമാണ് പുതു വര്‍ഷമെന്നാണ് ജ്യോതിഷ ഗണന.
                         സംക്രമം കഴിഞ്ഞ ശേഷം ഉച്ച രാശിയില്‍ ഉദിക്കുന്ന ആദ്യത്തെ സൂര്യ രശ്മി വന്നു വീഴുന്നിടം സ്വര്‍ണ വര്‍ണമാകുന്നു എന്നാണ് വിശ്വാസം.കൊന്നപ്പൂ സ്വര്‍ണ വര്‍ണമയതും  അങ്ങനെയാണത്രേ.വിഷു ദിനത്തിലെ ആദ്യത്തെ സൂര്യ രശ്മി ശ്രീ ഗുരുവായൂരപ്പന്‍റെ കാല്കലെക്കാന് പതിക്കുന്നത് എന്നാണ് കേരളീയ വിശ്വാസം.ഈ രശ്മി കാര്‍ഷിക വൃത്തിക്കും നല്ലതാണ്.

                        മുളപൊട്ടാന്‍ നോമ്പ് നോറ്റിരിക്കുന്ന വിത്തുകള്‍ക്ക് ഇതള്‍ വിരിയും കാലമാണ്,മേട നിലാവ് പൂത്തിരി കത്തിക്കുന്ന വിഷുക്കാലം.പ്രകൃതിയുടെ ഭവ ഭേദങ്ങള്‍ക്കനുസരിച്ചാണ് കേരളത്തിലെ കാര്‍ഷിക വൃത്തിയുടെ താളഗതി.വിഷുവിനു മുന്പ് എത്തുന്ന വേനല്‍ മഴയില്‍ മണ്ണ് കിലചിടും.വിഷു കഴിഞ്ഞു വിത്തിറക്കി പണി തുടങ്ങും.പുതു മണ്ണില്‍ വിയര്‍പ്പിന്‍റെ മുത്തുമണികള്‍ വീണുടയും.കന്നിമാസം വരെ കഠിന അദ്ദ്വാനം.കാര്‍ഷിക സംസ്കാരമാണ് ഞാറ്റുവേല.സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന പത്താം ഉദയത്തിനു വിത്ത്‌ വിതച്ചാല്‍ ചതി പറ്റില്ലെന്നാണ് നാട്ടറിവ്.പത്തു വിളകള്‍ വിതക്കണം എന്നാണ് ചൊല്ല്.മേടമാസത്തില്‍ മണ്ണിനു അമ്ലത്വവും ലവണആംസവും  ക്രമീകരിക്കനാകും അത്രേ.ചിലയിടങ്ങളില്‍ കാച്ചില്‍,ചേമ്പ്,ചേന തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങള്‍ ആണ് മേടം പത്തിന് കൃഷി ചെയ്യുക.പണ്ട് കാലത്ത് മേടമാസ കൃഷിക്കായി ജന്മിമാര്‍ അടിയാളന്‍ മാര്‍ക്ക് നെല്ലോ തേങ്ങയോ ഒക്കെ നല്‍കും.വിഷു ദിനത്തില്‍ മുന്‍ വര്‍ഷത്തെ വിളവെടുപ്പിന്റെ ഫലം ജന്മിക്കു അവര്‍ കാഴ്ച വക്കുകയും ചെയ്യും.

                        ഉര്‍വരതയുമായി ബന്ധപ്പെട്ട വിഷു ദിനം പ്രകൃതീസ്വരി പൂജക്കുള്ള ദിവസം കൂടിയാണ്.ചിലയിടങ്ങളില്‍ മണ്ണിനെയും പണി ആയുധങ്ങളെയും ഈ ദിവസം പൂജിക്കും.പണ്ട് കാലം മുതലേ വിഷു ഫലം പറയാന്‍ എത്തുന്ന ജ്യോത്സ്യന്‍ പ്രവചിക്കുന്നത് 'എത്ര പറ വര്‍ഷം' എന്നാ ഉര്‍വരതാ ഫലമാണ്.ജ്യോതി ശാസ്ത്ര പരമായി വിലയിരുത്തുമ്പോള്‍ മലയാളികളുടെ സൂര്യോല്സവമാണ് വിഷു.

                         ദിവസത്തില്‍ ആദ്യം കാണുന്ന കാഴ്ചയുടെ ഫലം ദിവസം മുഴുവന്‍ ഉണ്ടാകും എന്നാ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് വിഷു വര്‍ഷം തുടങ്ങുന്ന ദിനത്തില്‍ ദുര്‍ നിമിത്തങ്ങള്‍ കണ്ണില്‍ പെടാതിരിക്കാന്‍, ഐശ്വര്യത്തിന്റെയും സമ്പല്‍ സമ്രിദ്ധിയുടെയും നിറകണി ഒരുക്കി നമ്മള്‍ കണി കാണുന്നത്.നിറദീപങ്ങളുടെ നടുവില്‍ ശ്രീകൃഷ്ണ രൂപം വച്ച് ഓട്ടുരുളിയില്‍ ഉണക്കലരി ,കണിക്കൊന്ന ,കോടിമുണ്ട്,നാളികേരം,സ്വര്‍ണം,നെല്ല്,നാണയം,അഷ്ട മംഗല്യം,കണി വെള്ളരിക്ക,ഫല വര്‍ഗങ്ങള്‍,പച്ചക്കറികള്‍,പയര് വര്‍ഗങ്ങള്‍,വാല്‍ക്കണ്ണാടി,പുണ്യ ഗ്രന്ഥങ്ങള്‍,കിണ്ടി എന്നിവ വച്ചാണ് കണി ഒരുക്കുന്നത്.ചിലര്‍ കന്ന് കാലികളെയും കണി കാണിക്കും.പിന്നെ കണി വീടിനു ചുറ്റും കൊണ്ട് നടക്കും.ക്ഷേമ ഐശ്വര്യം നിറയാന്‍ വീട്ടിലെ മ്തിര്ന്നവരില്‍ നിന്നും കൈനീട്ടമായി കിട്ടുന്ന നാണയങ്ങള്‍ സ്വര്‍ണ നാണയമായി തീരുമെന്നാണ് വിശ്വാസം.വിഭവ സംരിദ്ധമായ വിഷു സദ്യ യാണ് പിന്നെ പ്രധാനം.വിഷുക്കഞ്ഞി,വിഷുക്കട്ട,വിഷുപ്പായാസം ഒക്കെ സ്ഥല ഭേദമനുസരിച്ച് ഒരുക്കുന്ന വിശേഷ ഇനങ്ങളാണ് .വിഷു സംക്രാന്തി മുതലേ കുട്ടികള്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷുവിനെ എതിരേറ്റു തുടങ്ങും.
                    
                                 പുരാണങ്ങളില്‍ പറയുന്നത് പ്രകാരം ഹിരന്ന്യാക്ഷനു ഭൂമീ ദേവിയിലുണ്ടായ പുത്രനായ നരകാസുരനെ വധിക്കാന്‍ മഹാവിഷ്ണു നരസിംഹാവതാരമേടുക്കുകയും നരകാസുരനെ വധിക്കുകയും ചെയ്ത ദിവസമാണ് വിഷു. ചില സംസ്ഥാനങ്ങളില്‍ ശ്രീരാമന്‍ രാവണനെ വധിച്ച ദിനമായിട്ടാണ് വിഷു കൊണ്ടാടുന്നത്.ജൈനന്മാര്‍ക്ക് ദിഗംബര സങ്ങല്‍പ്പവുമായി ബന്ധപ്പെട്ടാണ് വിഷു പ്രധാന ദിനമാകുന്നത്.ശ്രീ ബുദ്ധനു ബോധോദയം ലഭിച്ചതും നിര്‍വനതിലയതും ഈ ദിനത്തിലാണെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.

                               മേടം ഒന്ന് വരുന്ന ഏപ്രില്‍ 14 നാണു കേരളീയര്‍ വിഷു ആഘോഷിക്കുന്നത്.എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പുതു വര്‍ഷരംബമെന്ന നിലയില്‍ വിഷു തുല്യമായ ആഘോഷങ്ങള്‍ ഏകദേശം ഈ സമയത്ത് നടക്കുന്നുണ്ട്.പഞ്ചാബില്‍ 'വൈശാഖി',ആസ്സാമില്‍ 'ബിഹു' ,ബംഗാളില്‍ 'നബവര്‍ഷ' ,കരനടകയില്‍ 'ബിസു',ഒറീസയില്‍ 'വിഷുവസംക്രന്തി',തമിഴ്നാട്ടില്‍ 'പുത്താണ്ടു',ആന്ദ്രയില്‍ ഉഗാദി',എന്നെ പേരുകളിലാണ് ഈ ആഘോഷങ്ങള്‍ അറിയപ്പെടുന്നത്.

                             കണ്ണിനെയും കരളിനെയും കുളിരണിയിച്ചു കൊണ്ട് നാട്ടുവഴികളില്‍ ആണ്ടില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കനികൊന്നകള്‍ വിഷുക്കാലത്തിന്റെ മങ്ങലേറ്റു പോയ ഓര്‍മകളെ എന്നും തൊട്ടുണര്‍ത്തുന്നു.കാമദേവന്റെ ചങ്ങാതിയായ വസാന്തന്റെ ആഗമനം അറിയിച്ചുകൊണ്ട് പൂക്കുന്ന കണികൊന്നകള്‍ ആണ്ടു പിറവിയെ എതിരേല്‍ക്കുകയാണ്.വസന്തത്തിനു നാന്ദി കുറിച്ച് കൊണ്ട് പൂക്കുന്ന കര്നികാരത്തിന് കണക്കും പിഴക്കാറില്ല.

                                      'ഏതു ദൂസര സംഗല്‍പ്പത്തില്‍ വളര്‍ന്നാലും
                                        ഏതു യന്ത്ര വല്‍കൃത             
                                        ലോകത്തില്‍ പുണര്‍ന്നാലും 
                                        മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും 
                                         മണവും മമതയും 
                                         ഇത്തിരി കൊന്ന പ്പൂവും '




http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9088975&tabId=8&BV_ID=@@@

Sunday, April 10, 2011

Importance of mehendhi

                            മണവാട്ടി  പെണ്ണിന്  മൈലാഞ്ചി കൈ 

                                     കല്യാണ ദിവസം നമ്ര സിരസ്കയായി   മുതിര്‍ന്നവര്‍  പറയുന്നത്  മാത്രം  അനുസരിച്ച്  നീങ്ങുന്ന  മണവാട്ടി പെണ്ണിന് ആട്ടവും  പാട്ടുമായി  അടിച്ചു  പൊളിക്കാന്‍  കിട്ടുന്ന  സമയമാണ്  കല്യാണ  തലേന്നിലെ  മൈലാഞ്ചി കല്യാണം.അടുത്ത  കുടുംബക്കാരും  കൂട്ടുകാരും മാത്രം  ഒത്തു  ചേരുന്ന  ചടങ്ങില്‍  അവളുടെ കയ്യില്‍ മൈലാഞ്ചിച്ചാര്‍ നിറയും,പലരുടെയും കൈകളിലൂടെ പല രൂപങ്ങളില്‍.

                              ആദ്യ കാലത്തൊക്കെ ഹിന്ദു കുടുംബങ്ങളില്‍ പ്രത്യേകിച്ച് നമ്പൂതിരി,ബ്രാഹ്മണ കല്യാണ വീടുകളില്‍ ഏഴു തിരിയിട്ട നിലവിളക്കിനു മുന്നിലിരിക്കുന്ന മണവാട്ടി പെണ്ണിന്റെ ഉള്ളം കയ്യില്‍ , വെറ്റിലയില്‍ വച്ചിരിക്കുന്ന മൈലാഞ്ചി അരച്ചത്‌ അമ്മായിമാരും,ചെറിയമ്മമാരും,വല്യമ്മമാരും ഒക്കെ ഓരോ ചെറിയ വട്ടങ്ങളായി ഇട്ടു കൊടുക്കലായിരുന്നു പതിവ്.

                               മുസ്ലിം വീടുകളില്‍ ആണെങ്ങില്‍ പ്രത്യേക മൈലാഞ്ചി പാട്ടിന്റെ അകമ്പടിയോടെയാണ് മൈലാഞ്ചിയിടല്‍.തുടര്‍ന്ന് ഒപ്പന കളിയും ഉണ്ടാകും.
"മൈലാഞ്ചി പെണ്ണെ മരുമകള്‍ വന്നാട്ടെ
മണിയറക്കുള്ളില്‍ നാണിച്ചിരിക്കും
നിന്‍ മുഖം കണ്ടോട്ടെ"
എന്നീ  പാട്ടുകള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരിക്കും മൈലാഞ്ചിയിടല്‍.മൈലഞ്ചിയിടലിനു എന്ന് പ്രാധാന്യം കൂടിയെങ്ങിലും ചടങ്ങുകല്‍ക്കൊന്നും പ്രസക്തിയില്ലാതായി.പ്രൊഫഷണല്‍ ഡിസൈന്‍ വര്‍ക്കെഴ്സോ  കൂട്ടുകാരികളോ ഒക്കെയാണ് ഇന്ന് മൈലഞ്ചിയിടലിന്റെ കാര്യക്കാര്‍.ഇവര്‍ക്ക് വെട്ടിലയിലെ മൈലാഞ്ചി ഈര്‍ക്കില്‍ കൊണ്ട് തോണ്ടിയെടുത് ഇടേണ്ട ബുദ്ധിമുട്ടൊന്നും അറിയേണ്ടതില്ല.മൈലാഞ്ചിപ്പൊടി പാക്കെട്ടിലും മൈലാഞ്ചി പേസ്റ്റ് ടുബിലും ഇന്ന് വിപണിയില്‍ സജീവം.മൈലാഞ്ചി ഡിസൈന്‍ കള്‍ നിറഞ്ഞ ബുക്കുകളും ഇന്ന് ലഭ്യമാണ്.

                                രാജസ്ഥാനി മെഹന്തി,അറബിക് മെഹന്തി,ടാ റ്റൂ മെഹന്തി,ക്രിസ്ടല്‍ മെഹന്തി എന്നിവയാണ് ഇന്ന് പ്രചാരമേറിയ ടെസ്യനുകള്‍.സാധാരണ എല്ലാവരും ഇടുന്നത് മയില്‍,സംഖ്,പൂക്കള്‍,ചക്രം,നക്ഷത്രം തുടങ്ങിയ ടെസിഗ്നുകള്‍ ആണ്.പ്ലാസ്ടിക്കിന്റെ വിവിധ ഡിസൈന്‍ മൈലാഞ്ചി അച്ചുകള്‍ കയ്യില്‍ നിവര്‍ത്തി വച്ച് അതിനു മേലെ മൈലാഞ്ചി പേസ്റ്റ് തേച്ചു പിടിപ്പിച്ചാല്‍ വളരെ എളുപ്പത്തില്‍ മനോഹരമായ ടെസിഗ്നുകള്‍ കൈവെള്ളയില്‍ പതിയും.ഗ്ലിട്ടരുകള്‍ നിറഞ്ഞ മൈലാഞ്ചി പേസ്റ്റും മൈലാഞ്ചി കറയില്‍ സ്ടോനുകള്‍ ഒട്ടിക്കുന്നതു മൊക്കെയാണ് ഇന്നത്തെ ഫാഷന്‍.

                              മണവാട്ടി പെണ്ണിന്റെ മൈലാഞ്ചിയുടെ നിറം കടുത് വരുംതോറും ഭര്‍ത്താവിനും അമ്മയിയമ്മക്കും സ്നേഹം കൂടും എന്നതാണ് ഭാരതീയ വിശ്വാസം.അതിനു വേണ്ടിയാണല്ലോ മൈലഞ്ചിക്കൂട്ടില്‍ ചെറു നാരങ്ങാ നീര്,കാപ്പിപൊടി,സ്ട്രോങ്ങ്‌ കട്ടന്‍ ചായ,പഞ്ചസാര,പുളി,മഞ്ഞള്‍പ്പൊടി തുടങ്ങിയ ഏതെങ്കിലും  സൂത്രങ്ങള്‍ ചേര്‍ക്കുന്നത്.മൈലാഞ്ചിയുടെ നിറം കടുപ്പിക്കുന്നതിനാണ് ഈ വേലകള്‍ ചെയ്യുന്നത്.

                         മൈലാഞ്ചി കറ പോകുന്നത് വരെ ഭര്‍തൃ വീട്ടില്‍ പണിയൊന്നും ചെയ്യേണ്ടതില്ലെന്നാണ് ഉത്തരേന്ത്യക്കാരുടെ വിശ്വാസം.അതുകൊണ്ട് തന്നെ കടും നിറത്തിനുള്ള സൂത്രങ്ങള്‍ ഒക്കെ ചേര്‍ത് മണിക്കൂറുകളോളം മൈലാഞ്ചിക്കൂട്ട് കയ്യില്‍ തേച്ചിരിക്കാന്‍ മണവാട്ടിമാര്‍  തയ്യാറുമാണ്.

                          ചിലര്‍ മൈലാഞ്ചി ഡിസൈന്‍ നിടയില്‍ ഭര്‍ത്താവിന്റെ പേരും അവ്യക്തമായി വരച്ചു ചേര്‍ക്കും.സ്വകാര്യ നിമിഷങ്ങളില്‍ ഭര്‍ത്താവിനോട് പേര് കണ്ടുപിടിക്കാന്‍ പറഞ്ഞു കൊണ്ടുള്ള നേരമ്പോക്കിന് വേണ്ടിയാണു എങ്ങനെ ചെയ്യുന്നത്.

                         മൈലാഞ്ചി കല്യാണത്തിന് പ്രചാരം കുറഞ്ഞ സംസ്ഥാനമാണ് കേരളം.മറ്റു സംസ്ഥാനങ്ങളില്‍ വളരെ ആഘോഷ പൂര്‍വമായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.കുളിച്ചു ഒരുങ്ങി വരുന്ന മണവാട്ടി പെണ്ണിന്റെ മുഖത്തും കയ്യിലും കാലിലുമൊക്കെ അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ചേര്‍ന്ന് മഞ്ഞള്‍ തേച്ചു പിടിപ്പിക്കും.പിന്നീടാണ് കയ്യിലും കാലിലുമൊക്കെ മൈലാഞ്ചി ഇടുന്നത്.ചില സംസ്ഥാനങ്ങളില്‍ ആദ്യം മൈലാഞ്ചി ഇടേണ്ട കടമ അമ്മയുടെതാണ്.ചില ഇടങ്ങളില്‍ വരന്റെ പെങ്ങള്‍ (നാത്തൂന്‍) ആണ് അന്ന് അവിടെയെത്തി ആദ്യം മൈലാഞ്ചി ഇടേണ്ടത്.

                             കാമസൂത്രത്തില്‍ സ്ത്രീയുടെ അറുപത്തി നാലാമത്തെ കലാചാതുരി ആയിട്ടാണ് മൈലാഞ്ചി ഇടുന്നതിനെ വാല്‍സ്യയന മഹര്‍ഷി വിസേഷിപ്പിചിരിക്കുന്നത്.ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ തീവ്രത സാക്ഷ്യപ്പെടുതുന്നതാണ് മൈലാഞ്ചി കൈ.കന്യകയില്‍ നിന്നും ഭാര്യ ആകാന്‍ പോകുന്നതിലെ സ്വകാര്യ സ്വപ്നങ്ങളുടെ പ്രതിഫലന മാണത്രേ ഉള്ളം കയ്യിലെ മൈലാഞ്ചി കലകളില്‍ വിരിയുന്നത്.






http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9089176&programId=7940957&channelId=-1073751665&BV_ID=@@@&tabId=8


Wednesday, April 6, 2011

secret of kaajal

കണ്ണിനഴക് കണ്മഷി




 സംഖുപുഷ്പം കണ്ണെഴുതിയപ്പോഴാണ് ദുഷ്യന്തനു സകുന്തളയെ ഓര്‍മ വന്നതെന്ന് പണ്ട് കവി പാടി...വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും സ്ത്രീ വര്‍ണനയില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നും കരിം കൂവള കണ്ണുകളും വിടര്‍ന്ന പീലികണ്ണ്കളും വാലിട്ടെഴുതിയ മാന്‍പേട കണ്ണും ഒക്കെയാണ്.ആ കണ്ണിനു അഴക്‌ കൂടണംമെന്ഗില്‍ ചെറു വിരലില്‍ കണ്മഷി പുരട്ടി വാലിട്ടെഴുതുകയും വേണം.


                                          
                                ജനിച്ചു ഇരുപത്തെട്ടാം ദിവസം മുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന ആദ്യത്തെ സൌന്ദര്യ വര്‍ദ്ധക വസ്തുവെന്ന ഖ്യാതിയും കണ്മഷിക്ക് തന്നെ.ആണ്‍ പെണ്‍ ഭേദമെന്യേ എല്ലാവരും ഉപയോഗിക്കുന്നതാണിത്.കുഞ്ഞുങ്ങളെ കണ്മഷി കൊണ്ട് പൊട്ടു തൊടുവിക്കുന്നതിലും ചില പ്രത്യേകതകള്‍ ഉണ്ട്.സാധാരണ പൊട്ടു തൊടുന്ന സ്ഥാനത്തു നിന്നും നീക്കി ഇടതു പുരികം തുടങ്ങുന്നതിനു തൊട്ടു മുകളില്‍ ആയാണ് കണ്മഷി കൊണ്ട് വട്ടത്തില്‍ പൊട്ടു തൊടുന്നത്.ദൃഷ്ടി ദോഷം നീങ്ങാനാണ് ഇങ്ങനെ ചെയ്യുന്നത്.കവിളില്‍ ബ്യൂട്ടി  കുത്തുന്നതും കഴുത്തിന്റെ പിടലിയില്‍ പൊട്ടു കുത്തുന്നതും ഒക്കെ കുഞ്ഞുങ്ങള്‍ക്ക്‌ മീതെ കണ്ണ് പറ്റാതിരിക്കാന്‍ വേണ്ടിയാണ്.പ്രായം ഏറിയ ചില സുന്ദരി കൊതകളും ചെറുതായി കവിളില്‍ ബ്യൂട്ടി കുത്തുന്നതിന്റെ രഹസ്യവും ഇതു തന്നെ.

                          വെറും ഒരഴകിനു  മാത്രമായല്ല കണ്ണെഴുതുന്നത്.സൂര്യ പ്രകാശം നേരിട്ട് കണ്ണില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു ആശ്വാസം നല്‍കാന്‍ കണ്മഷിക്ക്   കഴിയും .അതുപോലെ  കണ്ണില്‍ തട്ടുന്ന  പൊടി പടലങ്ങളെ  നിര്‍വീര്യം ആക്കാനുള്ള കഴിവും കന്മാഷിക്കുണ്ട് .വെറുതെയല്ല  ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ വരെ എന്ന് കണ്മഷിയും സുറുമയും ഒക്കെ ഉപയോഗിക്കുന്നത്.

         രാസ വസ്തുക്കള്‍ ലവലേശം ചെര്‍ക്കതെയാണ് കണ്മഷി ഉണ്ടാക്കുന്നത്.നല്ല വൃത്തിയുള്ള വെളുത്തതും നേര്തതുമായ കോട്ടന്‍ തുണി നാലിഞ്ചു വലുപ്പത്തില്‍ ചതുരത്തില്‍ കീറി എടുത്തത്‌,ചന്ദനം അരച്ച് ചാലിച്ചതില്‍ മുക്കി എടുക്കണം.ഈ തുണി പകല്‍ സമയം സൂര്യന്റെ നിഴലില്‍ ഇട്ടു ഉണക്കി എടുക്കണം.സൂര്യന്‍ അസ്തമിച്ചതിനു ശേഷം ഈ തുണി തിരിയായി തെറുത്തു മണ്‍  വിളക്കില്‍ (ചിരാതില്‍) ആവണക്കിന്‍ എണ്ണ ഒഴിച്ച് കത്തിക്കണം.തിരിയുടെ കരിയും പുകയും പറ്റിപ്പിടിക്കാന്‍ പാകത്തില്‍ ചെറിയ ഓട്ടു പാത്രം മണ്‍ വിളക്കിനോട്    ചേര്‍ത്ത് വക്കണം.തിരി കത്താനുള്ള വായു സഞ്ചാരം വിളക്കിലേക്ക് ഏല്‍ക്കാന്‍ പാകത്തിന് ആയിരിക്കണം പാത്രം വെക്കേണ്ടത്.ഒരു രാത്രി മുഴുവന്‍ ഇപ്രകാരം ചെയ്യണം.പിറ്റേന്ന് രാവിലെ ശുദ്ധമായ നെയ്യ് അല്ലെങ്ങില്‍ ആവണക്കിന്‍ എണ്ണ ഒന്നോ രണ്ടോ തുള്ളി പാത്രത്തില്‍ പറ്റിപ്പിടിച്ച കരിയില്‍ ചാലിചെടുതാണ് കണ്മഷി ഉണ്ടാക്കുന്നത്.
                                        

                        പ്രകൃതി ദത്തമായ രീതിയില്‍ ഉണ്ടാക്കുന്ന ഈ കണ്മഷി ഉണങ്ങിയ പാത്രത്തില്‍ ഇട്ടു എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം.ഇങ്ങനെ ഉണ്ടാക്കുന്ന കണ്മഷി കൊണ്ടെഴുതിയ കണ്ണിന്റെ ഭംഗി ഐ ലയിനറും മസ്കാരയും വാരി തേച്ചാല്‍ കിട്ടുമോ?






http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamProgramView.do?channelId=-1073751665&programId=7940952&tabId=8&contentType=EDITORIAL&BV_ID=@@@
                                                                                  
                                                                                          

Tuesday, April 5, 2011

Onam Folk arts

                      മണ്‍ മറഞ്ഞ ഓണക്കളികള്‍ 


                       ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ ഓണത്തിന് ഒരേ മുഖമാണ്.ഓണക്കോടി,പൂ പറിക്കല്‍,പൂക്കളം,ഓണസദ്യ ... ടെലിവിഷന്‍ ലെ ഓണക്കാഴ്ച ഇവിടെ തീരുന്നു.തുടി കൊട്ടും പാട്ടും കളിയുമായി ഒരു നാട്ടിലെ ജനത മുഴുവന്‍ വരവേറ്റിരുന്ന കുറെ ഓണക്കളികളുടെ ചരിത്രമുണ്ട് നമുക്ക്.പലതും മണ്‍  മറഞ്ഞു പോയി,ചിലത് കാലം തെറ്റി നില്‍ക്കുന്നു.ചില ഓര്‍മക്കുറിപ്പുകള്‍

കുമ്മാട്ടിക്കളി
                         
പൊയ് മുഖം ധരിച്ചാടുന്ന ഒരു കലാ രൂപമാണ് കുമ്മാട്ടിക്കളി.കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് ഈ കളിക്ക് പ്രാധാന്യം.മര കഷ്ണത്തില്‍  കൊത്തിയുണ്ടാക്കിയ ചായം തേച്ച പൊയ് മുഖം ഉപയോഗിക്കുന്നത്.ഇലകളും പുല്ലും മറ്റും കെട്ടിക്കോര്‍ത്തു ദേഹത്തില്‍ തൂക്കിയിട്ടു വീട് വീടാന്തരം കയറി യിറങ്ങികൊണ്ടാണ് കുമ്മാട്ടിക്കളി അവതരിപ്പിക്കുക.പ്രധാന കഥാപാത്രമായ കുമ്മാട്ടി മന്ത്ര പദം വസമുള്ള ആളായിരിക്കും.'തള്ള' എന്നാണ് അവരെ വിളിക്കുക. മറ്റു കുമ്മാട്ടികള്‍ ദേവീ ദേവന്മാരുടെ പ്രതി രൂപങ്ങള്‍ ആണ്. ഓണവില്ലിന്റെ താളത്തോടെ ഇവരെ പ്രീതി പെടുത്താനുള്ള പാട്ടുകളാണ് കളിയില്‍ പാടുന്നത്.കുമ്മട്ടിക്കളിക്ക് പ്രത്യേക പരിസീലനം ഒന്നും ആവശ്യമില്ല.കാഴ്ചക്കാരില്‍ ആര്‍ക്കും ഇതില്‍ പങ്ങേടുക്കാം.

ഓണവില്ല് 


തെങ്ങിന്‍ തടി കൊണ്ടോ മുള കൊണ്ടോ ഉണ്ടാക്കിയ ചെറിയ വാദ്യ ഉപകരണമാണ് ഓണവില്ല്.ഓണക്കാലത്ത് മാത്രം ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിനു ഈ പേര് വന്നത്.വള്ളി ഉപയോഗിച്ച് വണ്ണം കുറഞ്ഞ തടിയുമായി ചേര്‍ത്ത് കെട്ടിയ രീതിയിലായിരിക്കും ഓണവില്ല്.വിരലുകള്‍ പല രീതിയില്‍ ഇതിനോട് ചേര്‍ത്ത് മീട്ടി കൊണ്ടാണ് ഈണം ഉണ്ടാക്കുക.കുമ്മാട്ടി സാധാരണ  ഉപയോഗിക്കുന്ന വാദ്യമാണ് ഓണവില്ല്.

തുമ്പി തുള്ളല്‍

ഓണക്കാലത്തെ കളികളില്‍ സ്തീകള്‍ മാത്രം പങ്ങു ചേരുന്ന കളിയാണിത്.ചെറുപ്പക്കാരികള്‍ ആണ് സാദാരണ തുമ്പി ആകുന്നത്‌.കുളിച് ശുദ്ധിയോടെ ഓണക്കോടി ധരിച്ചു സ്ത്രീകള്‍ വട്ടമിട്ടു ഇരിക്കും.തുമ്പി ആയി അവരോധിക്കപ്പെടുന്ന ആള്‍ വട്ടത്തിന് നടുകില്‍ ഇരിക്കും.ചുറ്റും ഇരിക്കുന്നവല്‍ ഉച്ചത്തില്‍ കുരവയിട്ടു കൈ കൊട്ടി താളത്തിലും മേളത്തിലും പാട്ടു പാടികൊണ്ട് തുമ്പിയോട്‌ ചോദ്യങ്ങള്‍ ചോദിക്കും.പാട്ടു തുടങ്ങി അല്‍പ നേരം കഴിയുമ്പോള്‍ പാട്ടിന്‍റെ താളവും കൈയടിയും മുറുകി വരും.ആ സമയത്ത് തുമ്പി മുടി അഴിച്ചിട്ടു ഇളകി ആടാന്‍ തുടങ്ങും.ബോധം നശിക്കുന്നത് വരെ  തുമ്പിയുടെ ഇളകിയാട്ടം തുടരും.

കടുവാക്കളി

പുലിക്കളി എന്നും ഇതിനു പേരുണ്ട്.ഓണക്കാലത്ത് ചെറുപ്പക്കാര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട വിനോധമാണിത്. കടുവയോടു സാമ്യം വരുത്തുന്നതിന് ദേഹത്ത് ചായങ്ങള്‍ തേച്ചു, കൃത്രിമ വാല്‍ വച്ച് പിടിപ്പിക്കും.കടുവയുടെ മുഖം മൂടിയും അണിയും.ഉടുക്ക്,തകില്‍ തുടങ്ങിയ വാദ്യ മേളങ്ങളും കൈയടി താളവുമായി വീട് വീടാന്തരം ഇവര്‍ കയറിയിറങ്ങും.ചിലപ്പോള്‍ തോക്കുമായി ഒരു വേട്ടക്കാരനും കൂടെ ഉണ്ടാകും.


പാക്കനാര്‍ ആട്ടം

ഓരോ വീടിലെയും ദുരിതങ്ങളും ഭൂത പ്രേത സാന്നിദ്യവും അകത്ടുന്നതിനു വേണ്ടിയാണു പാക്കനാര്‍ ആട്ടം നടത്തുന്നത്.പാക്കനാരും ഭാര്യയും തങ്ങളുടെ വീട് സന്ദര്‍ശിച്ചാല്‍ ഇതു സാദ്യമാകും എന്നതാണ് വിശ്വാസം.പണ്ട് ഓണക്കാലത്ത് ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പാക്കനാരും ഭാര്യയും ഓരോ വീട്ടിലും എത്തിയിരുന്നു.





ചവിട്ടുകളി ( ചെറുമാക്കളി)

ചവിട്ടുക്കളിക്ക് പ്രസിദ്ധം മലപ്പുറം ജില്ലയാണ്.പുലയ  സമുദായത്തില്‍ പെട്ടവരാണ് ഇതു കളിക്കുക. ഓണം, വിഷു, ക്ഷേത്രോത്സവങ്ങള്‍ തുടങ്ങിയ ആഘോഷ വേലകലിലാണ് ഇതു അവതരിപ്പിക്കുക.കളിക്കാര്‍ വട്ടത്തില്‍ നില്‍ക്കുകയും നേതാവായിട്ടുള്ള ആള്‍ പാട്ടിന്റെ രണ്ടു വരി പാടി കൊടുക്കുകയും, മറ്റുള്ളവര്‍ അത് ഏറ്റു പാടുകയും ചെയ്യും.പിന്നീട് ഇതേ വരികള്‍ തന്നെ രണ്ടു തവണ ആവര്‍ത്തിച്ചു പാടുകയും ഒപ്പം ആടുകയും ചെയ്യും.പാട്ടിനു ഒപ്പിച്ചു കളിക്കാരുടെ കൈകള്‍ കളത്തിനു അകത്തേക്കും പുറത്തേക്കും എടുത്തു കൊണ്ടാകും ചുവടുകള്‍ വക്കുക. പാട്ട് തീരാറാകുമ്പോള്‍ ആട്ടത്തിന്റെ വേഗവും കൂടും.രീതികള്‍ ഇടക്കിടെ മാറി മറിഞ്ഞാലും ആട്ട്ടത്തിന്റെ ചോടുകള്‍ക്ക് മാറ്റം വരില്ല.സംഗീത ഉപകരണങ്ങളോ പശ്ചാത്തല വെളിച്ചമോ ഈ കളിക്ക് ആവശ്യമില്ല.വെളുത്ത മുണ്ടും തലയില്‍ കെട്ടുമാണ് സാധാരണ വേഷം.

പൊറമടിയാട്ടം 

പത്തനംതിട്ടയില്‍ മല വേടരുടെ ഇടയില്‍ കാണുന്ന പ്രാചീന കലാരൂപമാണിത്.വീടുകള്‍ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിക്കുക.മര കഷണവും കളുവിയുമാണ് സംഗീത ഉപകരണങ്ങള്‍.ശിവനും പാര്‍വതിയുമാണ് പ്രധാന കഥാ പാത്രങ്ങള്‍.അവതാരകള്‍ എപ്പോഴും പുരുഷന്മാര്‍ ആയിരിക്കും.തൊപ്പിപ്പാളയും കുരുത്തോല കൊണ്ട് കെട്ടി ഉണ്ടാക്കിയ ഉടുത്തു കെട്ടുമാണ് ശിവന്റെ വേഷം.കയ്യില്‍ പാളയും പരിചയും പിടിച്ചിട്ടുണ്ടാകും.ചുവന്ന പട്ട് അരയിലും കൈയിലും കെട്ടി, മുത്ത്‌ മാലയും കൈത മാലയും ചിലമ്പും ധരിച്ചു കൊണ്ടായിരിക്കും പാര്‍വതിയുടെ വേഷം.ശിവന്‍ അര്‍ജുനന് പാസുപതാസ്ത്രം കൊടുക്കുന്നതയാണ് പോരമാടിയാട്ടത്തിലെ കഥ.ശിവന്റെ വേഷം കെട്ടുന്ന ആള്‍ തന്നെയാകും അര്‍ജുനനെയും അവതരിപ്പിക്കുക.ഓണക്കാലത്ത് മല വേടര്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കലാരൂപമാണിത്.

ഓണപൊട്ടന്‍

വടക്കന്‍ ജില്ലകളില്‍ ഓണക്കാലത്ത് എത്തുന്ന തമാശ കഥാപാത്രമാണ് ഓണപൊട്ടന്‍.പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ കിരീടം ചൂടി മുഖമാകെ ചായം തേച്ചു ,അറയില്‍ കെട്ടിയിരിക്കുന്ന വസ്ത്രത്തിന് മീതെ ചുവന്ന തുണി വരിഞ്ഞു കെട്ടി ഓലക്കുടയും ചൂടിയെത്തുന്ന ഓണപൊട്ടന്‍ വീട് വീടാന്തരം കയറി ഇറങ്ങുമേങ്ങിലും  ഒന്നും സംസാരിക്കാറില്ല.തന്റെ വരവ് അറിയിച്ചു കൊണ്ട് കയ്യില്‍ പിടിച്ചിരിക്കുന്ന മണി കിലുക്കും.ഓരോ വീട്ടിലെയും കുട്ടികളുമായാണ്‌ ഓണ പൊട്ടന്  ചങ്ങാത്തം.കൂടാതെ അവര്‍ക്കായി കളികള്‍ കളിക്കുകയും മഹാബലിയായി അഭിനയിക്കുകയും ചെയ്യും.ചില വീട്ടുകാര്‍ അരിയും കോടിയുമെല്ലാം സന്തോഷത്തോടെ ഓണ പൊട്ടന്  നല്‍കും.

ഓണത്തല്ല്


പഴയ യുദ്ധ കാലത്തിന്റെ ഓര്മ പുതുക്കികൊണ്ട് പോരാളിയെ കണ്ടെത്താനുള്ള ഓണക്കാലക്കളിയാണ് ഓണത്തല്ല്.ആദ്യം രണ്ടു പേര്‍ തമ്മിലായിരിക്കും മത്സരം.കുരുത്തോല കൊണ്ട് പരസ്പരം തള്ളിയാണ് യുദ്ധം ചെയ്യുക.ജയിക്കുന്ന ആളുമായി മറ്റുള്ളവര്‍ വീണ്ടും മത്സരിച്ചുകൊണ്ടിരിക്കും.മധ്യ കേരളത്തില്‍ പ്രത്യേകിച്ച് ഓച്ചിറ ഭാഗങ്ങളില്‍ ഈ കളി വാതുവെപ്പിലൂടെയാണ്‌ നടത്തി കൊണ്ടിരുന്നത്.നമ്മുടെ പൂര്‍വികരായിട്ടു തുടര്‍ന്ന് കൊണ്ട് പോന്നിരുന്ന ഈ കളിയെ വെറും തമാശയായി കാണാനാകില്ല.

ഓണത്തുള്ളല്‍

മധ്യ തിരുവിതാംകൂറില്‍ വേലന്‍ സമുദായത്തില്‍ പെട്ടവരാണ് ഈ കളി അവതരിപ്പിക്കുന്നത്.മഹാബലിയെ സ്തുതിച്ചു കൊണ്ടുള്ള പാട്ടും തുള്ളലും ഈ കളിയില്‍ അരങ്ങേറും.കുരുത്തോലയോ  പൂക്കുലയോ കയ്യില്‍ പിടിച്ചു കൊണ്ട് കുറെ സ്ത്രീകള്‍ പട്ടിനോപ്പിച്ചുയിളകിയാടുകയും മറ്റുള്ളവര്‍ ലോഹ പാത്രത്തില്‍ അടിച്ചും തുടി കൊട്ടീം താളമിടുകയും ചെയ്യും.

                                  ഓണക്കളിയും അനുഷ്ടാന കലകളും എല്ലാം ചുരുങ്ങി ചുരുങ്ങി പൂക്കള മത്സരം,ഓണപ്പാട്ട് മത്സരം,വടംവലി എന്നിവ മാത്രമായി.വരും കാലംകളില്‍ ഓണം ഇന്‍സ്റ്റന്റ് ആയി മാറാതിരിക്കാന്‍ ഇതെങ്കിലും നിലനില്‍ക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.








 

Saturday, April 2, 2011

valentine's day gift (advetorial)

പ്രണയത്തിന്‍റെ സമ്മാനം 

"നീയും ഞാനും നമ്മുടെ മോഹവും   
കൈമാറാത്ത വികാരമുണ്ടോ..." 
                    

                       എനിക്കും നിനക്കും ഇടയിലെ വികാരങ്ങള്‍ കൈമാറാന്‍ ,പങ്കിട്ട വികാരങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കാന്‍ ,പ്രണയാതുരമായ മനസ്സിന്‍റെ ഉഷ്മളത പകര്‍ന്നു നല്‍കാന്‍ ,ഇനിയും പറയാത്ത പ്രണയത്തിന്‍റെ തുടിപ്പുകള്‍ തുറന്നുകാട്ടാന്‍ വീണ്ടും ഒരു പ്രണയദിനം , 'വലെന്റിനെസ് ഡേ ".

                      തന്‍റെ പ്രണയ തീവ്രത വെളിപ്പെടുത്താനും അവന്‍ / അവള്‍ തനിക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് അറിയിക്കനകുന്നതും പ്രണയ സമ്മാനങ്ങളിലൂടെ തന്നെ എന്നതില്‍ സംസയമില്ല.'ഇനിയെന്തു നല്‍കണം ഞാന്‍...' എന്ന് ഒരാഴ്ചക്ക് മുന്‍പേ കമിതാക്കള്‍ ചിന്തിച്ചു തുടങ്ങും.പ്രണയ ദിനം കമിതാക്കള്‍ മാത്രമല്ല ആഘോഷിക്കുന്നത്.ഭാര്യാ ഭര്‍ത്താക്കന്മാരും , പ്രതിശ്രുത ദമ്പതിമാരും , കൂട്ടുകാരും എല്ലാം ഓര്‍ത്തു വയ്ക്കുന്ന ഒരു ദിനം കൂടിയാണ് ഫെബ്രുവരി 14 .

                          ഇഷ്ടപ്പെട്ടയാള്‍ക്ക് ഗിഫ്റ്റ് തിരഞ്ഞെടുക്കുക എപ്പോഴും പ്രയാസമേറിയ  കാര്യമാണ്.'എന്ത് നല്കിയാലാണ് മതിയാവുക എന്നാണ് എല്ലാവരും ചിന്തിക്കുന്നത്'.ആദ്യമേ പ്ലാന്‍ ചെയ്തിട്ട്  വേണം ഗിഫ്റ്റ് വാങ്ങാന്‍.അല്ലാതെ ഷോപ്പില്‍ ചെന്ന് എന്തെങ്ങിലും ഒന്ന് വാങ്ങിയാല്‍ മതിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്.

                         വലെന്റയിന്‍സ് ഡേ ഗിഫ്റ്റ് കൈമാറല്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് കമിതാക്കളുടെ ഇടയിലാണ്.പെണ്‍കുട്ടികള്‍ ഒരുപാട് പ്രതീക്ഷിക്കും, ഇഷ്ടപ്പെട്ടയാളില്‍ നിന്നും പ്രണയ സമ്മാനം ലഭിക്കാന്‍.അതെ കുറിച്ച് അവര്‍ സ്വപ്‌നങ്ങള്‍ നെയ്യും.ചിലര്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുന്‍പേ ചെറിയ ഒരു ക്ലൂ തന്നെന്നിരിക്കും.'എന്റെയടുത്ത് ടെഡി ബെയെര്‍സിന്റെ ഒരുപാട് കളക്ഷന്‍ ഉണ്ട്', 'യെല്ലോ കളര്‍ ചുരിദാര്‍ എനിക്ക് മാച്ച് ചെയ്യുമോ?' എന്നൊക്കെ.എങ്ങനെ പറയുന്നതിന്റെ ധ്വനി എന്താന്നെന്നു കാമുകന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ അവള്‍ ഹാപ്പിയായി. പ്രതീക്ഷിചിരുന്നിട്ടു ഒരു ചെറിയ സമ്മാനം പോലും കിട്ടാതായാല്‍ പിന്നെ നോക്കണ്ട!

                           പ്രണയിനിയുടെ ഇഷ്ടം അറിഞ്ഞു വേണം ഗിഫ്റ്റ് നല്‍കാന്‍.യേത് പ്രായത്തിലുള്ള ഏതൊരാളും ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല പനിനീര്‍ പൂക്കള്‍.കടും ചുവപ്പ് നിറത്തിലുള്ള ഒരു കുടന്ന പനിനീര്‍ പൂക്കളെക്കള്‍ പ്രണയ തീവ്രത പ്രകടമാക്കുന്ന മറ്റൊരു സമ്മാനമില്ല.നല്ല പ്രണയ വാചകങ്ങള്‍ നിറഞ്ഞ കാര്‍ഡുകള്‍,ഹാന്‍ഡ്‌ ബാഗുകള്‍,ടെഡി ബെയെര്‍സ്,കാര്‍ട്ടൂണ്‍ കാരക്ടര്‍ ടോയ്സ്,ബ്രസ്ലെറ്റ്,ചോകലെട്ട്,കേക്ക് ഇതെല്ലാം പ്രണയിനിക്ക് നല്‍കാന്‍ പറ്റിയ സമ്മാനങ്ങള്‍ തന്നെ. വായനാ ശീലം ഉള്ളവര്‍ക്കാനെങ്ങില്‍ റൊമാന്റിക്‌ നോവെല്‍സ്, പ്രണയ കവിതകള്‍,ആത്മാവിനെ തൊട്ടുണര്‍ത്തുന്ന പ്രണയ ഗാനങ്ങള്‍ നിറഞ്ഞ ആല്ബംസ്. ചിത്രം വരയ്ക്കുന്ന കാമുകനനെങ്ങില്‍ അവളുടെ ഒരു ചിത്രം വരച്ചു നല്‍കാം.കവിയാനെങ്ങില്‍ അവളെക്കുറിച്ച് നാലുവരിക്കവിത. പൈസ കൊടുത്തു വാങ്ങുന്ന റെഡി മെയിഡ് സമ്മാനം ഗലെക്കാള്‍ പ്രണയ തീവ്രത സാക്ഷ്യ പെടുത്താന്‍ ഇത്തരം ഗിഫ്ടുകള്‍ക്കാകും.

                         പ്രതിശ്രുത വധുവിനുള്ള ഗിഫ്റ്റ് ആണെങ്ങില്‍ നല്ല ഫാന്‍സി ടൈപ്പ് റിസ്റ്റ് വാച്,കമ്മലുകള്‍,ബ്രസ്ലെറ്റ്,പേര്‍ഫ്യും,മേക് അപ്പ്‌ കിറ്റ്‌ എന്നിവയൊക്കെ നല്‍കാം.എപ്പോഴെങ്ങിലും ഒന്നുചേര്‍ന്ന് എടുത്തിട്ടുള്ള ഫോട്ടോ ഫ്രെയിം ചെയ്തോ,അല്ലെങ്ങില്‍ തന്‍റെ മാത്രം ഫോട്ടോ എലഗന്റ്റ് ലുക്ക് ഉള്ള ഫോട്ടോ ഫ്രാമില്‍ വച്ചോ നല്‍കാം.അവള്‍ക്കു സല്ലപിക്കാന്‍ സ്വപ്നം കാണാന്‍ വേറെ എന്ത് വേണം.

                         ഭാര്യക്ക്‌ നല്‍കുന്ന ഗിഫ്റ്റ് അല്പം വിലകൂടിയത് ആകാം.പ്രമുഖ ജെവേല്ലരികള്‍ വലന്റിന്‍സ് ഡേ സ്പെഷ്യല്‍ കളക്ഷന്‍ വരെ ഒരുക്കിയിട്ടുണ്ട്.സ്വര്‍ണം,വെള്ളി,ദയമോണ്ട് എന്നിവയില്‍ തീര്‍ത്ത ഹേര്‍ട്ട് ഷേപ്പ് ലോക്കട്ടുകള്‍,മോതിരങ്ങള്‍, കൈ ചയിനുകള്‍ എന്നിവ 600 രൂപ മുതല്‍ ലഭ്യമാണ്.
ഭാര്യയുടെ ഇഷ്ടത്തിന് അനുയോജ്യമായ സാരി, ചുരിദാര്‍,നൈറ്റ്‌ ഡ്രസ്സ്‌ അങ്ങനെ എന്തുമാകാം സമ്മാനം.ഭാര്യ ജോലിക്കാരിയനെങ്ങില്‍ ഹാന്‍ഡ്‌ ബാഗ്‌,ഓര്‍ഗനിസിംഗ് ഡയറി,ലെട്ടെസ്റ്റ്  മൊബൈല്‍ ഫോണ്‍ അങ്ങനെ ദൈനംദിനം പ്രയോജനകരമായ എന്തും നല്‍കാം.ആധുനികവും ആഡംബര പൂര്‍ണമായതുമായ ജീവിതം നയിക്കുന്നവര്‍ ആണെങ്ങില്‍ ഭാര്യക്ക്‌ സുന്ദരി ആകാന്‍ ആ ദിവസം ബ്യൂടി പാര്‍ലര്‍ ബുക്ക്‌ ചെയ്തു നല്‍കിയാല്‍ തീര്‍ത്തും അത് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ആയിരിക്കും.

                           മനസ്സിന്‍റെ അടുപ്പം കൂടുംതോറും ഗിഫ്റ്റ് തിരഞ്ഞെടുക്കല്‍ ഏറെ കഷ്ടം തന്നെ.കാമുകന് നല്‍കേണ്ട ഗിഫ്റിനെ കുറിച്ച് കൂട്ടുകാരികളുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമേ അവള്‍ക്കു തീരുമാനിക്കാനാകൂ.സ്വന്തമായി ഉണ്ടാക്കിയ സമ്മാനങ്ങളാണ് ഇപ്പോഴും സമ്മാനിക്കാന്‍ നല്ലത്.കാരണം കടയില്‍ പോയി വാങ്ങിക്കുക എന്നത് മിനിട്ടുകള്‍ ക്കുള്ളില്‍ കഴിയുന്ന കാര്യമാണ്.എന്നാല്‍ സ്വയം ഒന്ന് നിര്‍മിക്കുമ്പോള്‍ ആ സമയം മുഴുവന്‍ അത് നല്‍കേണ്ട ആളിനെ കുറിച്ചും ആ നിമിഷത്തെകുരിച്ചും ആയിരിക്കും ചിന്ത.അത് ഏറ്റവും ഭംഗി ഉള്ളതാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.തുന്നി ഉണ്ടാക്കിയ മഫ്ലര്‍,കര്‍ചീഫ്‌,പെയിന്റിംഗ്,സ്വന്തം കവിത ഇതെല്ലാം പ്രണയ തീവ്രത ഏറിയ സമ്മാനങ്ങള്‍ തന്നെ.ബോഡി സ്പ്രേ,പെന്‍,ബ്രസിലെറ്റ്,കാര്‍ഡ്സ്,ഒര്‍ഗനിസര്‍,ഡയറി,സ്വീട്സ് താല്പര്യം അനുസരിച്ച് ബുക്സ്,മ്യൂസിക്‌ സി ഡി എന്നിവയും നല്‍കാം.

                                  പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സമ്മാനം ഫ്രഷ്‌ ഫ്ലവേര്‍സ് ആണ് എന്നാണ് വിവിധ സര്‍വ്വേ കണ്ടെത്തലുകള്‍.പ്രതിശ്രുത വരന് നല്‍കുന്ന ഗിഫ്റില്‍ അവനു ഏറെ ഇഷ്ടമുള്ള നിറത്തിലും സ്റ്റൈല്‍ ലിലുമുള്ള ഷര്‍ട്ട്,റിസ്റ്റ് വാച്,പേര്‍ ഫ്യും,സ്വീട്സ് എന്നിവ ഉള്‍പ്പെടുത്താം.

                                 ഭര്‍ത്താവിനോട് ഉള്ള സ്നേഹവും വിശ്വാസവും വികാരങ്ങളും കുറേക്കൂടി ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള സമ്മാനങ്ങളാണ് ഭാര്യ നല്‍കേണ്ടത്.ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും സ്വീട്സും നല്‍കികൊണ്ട് പ്രണയ ദിനം തുടങ്ങാമല്ലോ.അകലെ ആണെങ്ങില്‍ ഒരു ഫോണ്‍ കാളിലൂടെ അദ്ദേഹത്തെ വിളിച്ചു ഉണര്‍ത്തി ആശംസകള്‍ നേരാം.ഗിഫ്റ്റ് കൊടുക്കുന്ന ആളിന്റെതല്ല വാങ്ങുന്ന ആളിന്റെ താല്പര്യമാണ് പരിഗണിക്കേണ്ടത്.ഷര്‍ട്ട്,വാച്,പോര്‍ട്ട്‌ ഫോളിയോ ബാഗ്‌,ലാപ്ടോപ് ബാഗ്‌,ബുക്സ്,ഇലക്‌ട്രോണിക് വസ്തുക്കളോട് താല്പര്യം ഉള്ള ആള്‍ ആണെങ്ങില്‍ ഇലക്‌ട്രോണിക് ഷേവര്‍,മസ്സാജേര്‍,ഐ പോഡ്‌,മൊബൈല്‍ ഫോണ്‍ ഇതില്‍ ഏതെങ്കിലും സമ്മാനിക്കാം.

                               പരിശുദ്ധ പ്രണയത്തിന്റെയും മനസിന്റെയും അടയാളം വെള്ള പനിനീര്‍ പൂക്കളാണ്.കൂട്ടുകാര്‍ക്ക് കൈമാറാന്‍ മഞ്ഞ റോസ് ആണെങ്ങില്‍ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ഇളം റോസ് പനിനീര്‍ പൂ നല്‍കാം.ഇഷ്ടം പ്രകടിപ്പിക്കാന്‍ ആദ്യമായി ചെല്ലുമ്പോള്‍ കൊടുക്കേണ്ടത് ല്യലാക്ക് റോസ് ആണത്രേ.

                               ദാമ്പത്യ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും അല്പമൊന്നകന്നു വിശ്രമിക്കാന്‍, പഴയ പ്രണയതാളുകളെ  ഒന്ന് കൂടി മറയ്ക്കാന്‍, യെതെങ്ങിലും ബീച്ചിലോ ഗാര്‍ടനിലോ പങ്ങാളിയുടെ കൈപിടിച്ച് ഒരു സായാഹ്ന സവാരി... മെഴുകുതിരി വെട്ടത്തില്‍ ഇഷ്ടപ്പെട്ട ഹോട്ടലില്‍ ഒരു ഡിന്നര്‍... ഗിഫ്റ്റുകള്‍ കൈമാറാതെ പ്രണയ ദിനം എങ്ങനെയും ആഘോഷിക്കാം.ഈ നിമിഷങ്ങളില്‍ മനസ് മന്ത്രിക്കുന്നത് 'ഇനിയും ഈ ജന്മം ഒന്നുചേരാന്‍ ഒന്നായി പുനര്‍ ജനിക്കണേ എന്നാകും'.