Friday, October 21, 2011

Hub of cracker's industries = Sivakaasi

           ദീപാവലിയെ ഉഷാറാക്കാന്‍ 'ശിവകാശി'


                          ഇന്ത്യയിലെ കുട്ടി ജപ്പാന്‍ എന്നറിയപ്പെടുന്ന ശിവകാശിയിലെ മുഴുവന്‍ ജനതയുടെയും 300 ദിവസത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് ദീപാവലിയുടെ അഞ്ചു ദിവസങ്ങളില്‍ ഇന്ത്യ മുഴുവന്‍ 'പൊട്ടിച്ചു' തീര്‍ക്കാന്‍ പോകുന്നത്.
                         
                           ഇന്ത്യയിലെ പടക്ക നിര്‍മാണത്തിന്റെ 90 % വും കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയിലാണ്.നാനൂറ്റി എന്‍പത്തില്‍  അധികം ഫയര്‍ വര്‍ക്സ് ഫാക്ടറികല് ഉള്ള ശിവകാശിയില്‍ തൊഴില്‍ ഇല്ലായ്മ എന്നൊരു പ്രശ്നമേ ഇല്ല.കാരണം 50 000 ത്തോളം പേര്‍ നേരിട്ടും ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ നേരിട്ടല്ലതെയും ഈ ഫാക്ടറി കളില്‍ പണിയെടുക്കുന്നു.കടലാസ് കുഴല്‍ നിര്‍മ്മാണം,ബോക്സ്‌ നിര്‍മ്മാണം,വയര്‍ കട്ടിംഗ് തുടങ്ങിയ മേഖല കളില്‍ പണിയെടുക്കാന്‍ ചെറിയ കുട്ടികള്‍ വരെയുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെയില്‍സ്,എക്സ്യസ്,കസ്റംസ് ഡ്യൂട്ടി കൊടുക്കുന്ന പട്ടണങ്ങളില്‍ ഒന്നാണ് ശിവകാശി.

                    ഓരോ വര്‍ഷവും 800 മുതല്‍ 1000 കോടിയുടെ ഫയര്‍ വര്‍ക്സ് ഉത്പാധാനമാണ് ഇവിടെ നടക്കുന്നത്.വര്‍ഷാവര്‍ഷം 10 % വര്‍ദ്ധനവും ഉല്‍പാദനത്തില്‍ ഉണ്ട്.ഭാരതമൊട്ടാകെ ആഘോഷിക്കുന്ന ദീപാവലിയെ മുന്നില്‍ കണ്ടാണ്‌ 95 % നിര്‍മാണവും നടക്കുന്നത്.ഇന്ത്യയില്‍ എവിടേക്കും ഉത്സവങ്ങള്‍ക്കും മറ്റു ആഘോഷങ്ങല്‍ക്കുമെല്ലാം പടക്കവും മറ്റു സ്ഫോടക മരുന്ന് വസ്തുക്കളും കയറ്റി അയക്കുന്നത് ഇവിടെ നിന്നാണ്.മിലിടരിയില്‍ ആയുധ പരിശീലനതിനു വേണ്ട വെടി മരുന്ന് സാധനങ്ങളും ശിവകാശിയില്‍ ഉണ്ടാക്കുന്നുണ്ട്.ചില വിമാനത്താവളങ്ങളില്‍ ,പക്ഷികളെ ഒഴിവാക്കാനായി 'ശിവകാശി റോക്കറ്റ്' കളാണ് ഉപയോഗിക്കുന്നത്.

                             പത്തൊന്‍പതം നൂറ്റാംടില്‍ കൊല്‍ക്കത്തയില്‍ ദാസ്‌ ഗുപ്തയാണ് ബംഗാള്‍ ലൈറ്റ് അഥവാ ഭക്തപ്പു എന്നറിയപ്പെടുന്ന ഒരു തരം വെടി മരുന്ന് കണ്ടു പിടിച്ചത്.മന്‍ കുടത്തില്‍ വച്ച ഭക്തപുവിനു തീ കൊടുക്കുമ്പോള്‍ അതില്‍ നിന്നും വന്ന പ്രകാശ പൂരിതമായ മഞ്ഞ വെളിച്ചത്തില്‍ ആകൃഷ്ടനായ ദാസ്‌ ഗുപ്ത പിന്നീട് വിവിധ തരത്തില്‍ ഉള്ള പടക്കങ്ങള്‍ വികസിപ്പിച്ചെടുക്കുക ആയിരുന്നു.ഇതിനായി ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത ചെറിയ സെമി ഓടോമാട്ടിക് മെഷീനുകളും ,ഉപകരണങ്ങളും , ഫ്രെയിമുകളും , അസംസ്കൃത വസ്തുക്കളും അദ്ദേഹം ഉപയൊഗിച്ചു.ഇതിനെ കുറിച്ച് അറിഞ്ഞ തമിഴ്‌നാട് സ്വദേശി കളായ എ.ഷന്‍മുഖ നാടരും അയ്യനടാരും ദാസ്‌ ഗുപ്തയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു ,ജര്‍മനിയില്‍ നിന്നും ലണ്ടനില്‍ നിന്നും മെഷീനുകളും അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്ത പടക്ക നിര്‍മ്മാണത്തിനും തീപ്പട്ടി നിര്‍മാണ തിനുമായി ഇരുപതാം നൂറ്റാംട്ടില്‍ ശിവകാശി യില്‍ ചെറിയ ഫാക്ടറികള്‍ തുടങ്ങി.
                            
രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം വെടിമരുന്ന്  നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കപ്പെട്ടു.കുറേക്കാലം ആ ഉദ്യമം നിന്നുപോയി.പിന്നീട് 1940 ല്‍ ഇന്ത്യന്‍ എക്സ്പ്ലോസിവ് റൂള്‍സ് പ്രകാരം നിബന്ധന കള്‍ക്ക് വിധേയമായി വെടിമരുന്നു വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ലൈസെന്‍സ് കൊടുത്തു തുടങ്ങി.അങ്ങനെ 1942 ല്‍ ഷണ്മുഖ നാടാരുടെയും അയ്യനടാരുടെയും 3 ഫാക്ടറി കളാണ് അന്ന് ശിവകാശി യില്‍ ഉണ്ടായിരുന്നത്.നാഷണല്‍ ഫയര്‍ വര്‍ക്സ്,കാളീസ്വരി ഫയര്‍ വര്‍ക്സ്,സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ വര്‍ക്സ്.പിന്നീട് ഇന്ത്യയില്‍ ഉടനീളം അവരുടെ ബിസിനസ്‌ വളര്‍ന്നു.കേരളത്തില്‍ തൃശൂരും ഇരിഞ്ഞലക്കുടയിലും ശാഖകള്‍ ഉണ്ടായിരുന്നു.മറ്റു പലരും ഈ വഴി പിന്തുടര്‍ന്നപ്പോള്‍ 1980 ല്‍ 190 ഓളം ഫാക്ടറി കള്‍ സിവകാസിയില്‍ ഉയര്‍ന്നു.2001 ല്‍ 450 ഉം എന്ന് 480 ല്‍ അധികം ആയി ഗ്രാഫ് ഉയര്‍ന്നു.വരണ്ട കാലാവസ്ഥയും വളരെ കുറഞ്ഞ രീതിയിലുള്ള മഴയുടെ ലഭ്യതയുമാണ് പടക്ക നിര്‍മാണ മേഖല ശിവകാശി യില്‍ പുഷ്ടിപ്പെടാനുള്ള കാരണം.
                          
                             ഇന്ത്യയിലെ 80 % ത്തോളം തീപ്പട്ടി നിര്‍മാണ ശാലകളും 60 % ത്തോളം ഓഫ്സെറ്റ് പ്രിന്‍റിംഗ് സോലുഷനുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കളും സിവകാസിയില്‍ ഉണ്ട്.കളര്‍ തീപ്പട്ടിക്കൊള്ളികളും വര്‍ണാഭമായ പോസ്ടരുകളും കലണ്ടര് കളും എല്ലാം നിര്‍മ്മിക്കുന്നത് ശിവകാശി യില്‍ ആണ്.3500 ല്‍ അധികം ചെറുതും വലുതുമായ തീപ്പട്ടി നിര്‍മാണ കമ്പനി കള്‍ ശിവകാശി യില്‍ ഉണ്ട് . 30000 ത്തോളം പേര്‍ക്ക് നേരിട്ടവിടെ ജോലിയും ലഭിക്കുന്നുണ്ട്.ഓരോ വര്‍ഷവും 500 കോടിയില്‍ അധികം രൂപയുടെ വിപണനം നടക്കുന്ന തീപ്പട്ടി നിര്‍മാണത്തിനും വര്‍ഷാവര്‍ഷം 10 % ഉത്പധന വര്‍ധനവുണ്ട്. 60 ഓളം ഗ്രാമങ്ങള്‍ ആണ് ശിവകാശി യിലെ ഈ ഫാക്ടറി കളെയൊക്കെ ആശ്രയിച്ചു കഴിയുന്നത്‌.
                             
                               ദീപാവലിക്ക് മുന്നോടി യുള്ള 6 മാസം വെടി മരുന്ന് നിര്‍മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളുടെ വില 33 % വും പാഴ് കടലാസിന്‍റെ വില 15 %വും ഉയരുന്ന സ്ഥിതി വ്സേശവും സിവകാസിയില്‍ ഉണ്ട്.പക്ഷെ, ഇതൊന്നും ഇവിടുത്തെ വ്യാപാരത്തെ കാര്യമായി ബാധിക്കുന്നില്ല.
                            
                                 പടക്കം, ചക്രങ്ങള്‍, കമ്പിത്തിരികള്‍, മത്താപ്പൂ, മേസാപ്പൂ, വാണം തുടങ്ങിയ പരമ്പരാഗത ഇനങ്ങളും ഫ്ലവര്‍ പോട്ട്,കാര്‍ടൂണ്‍, ആറ്റം ബോംബു, റോക്കറ്റ് ,ഷോട്ട് ക്രാക്കെര്‍, ഫാന്‍സി വീല്‍, നൈറ്റ്‌ പാരചൂട്ട്, ജയന്റ്റ് റോക്കറ്റ് തുടങ്ങീ പുത്തന്‍ ഇനങ്ങളും ഒരുക്കി ദീപാവലി അടിപൊളിയാക്കാന്‍ ശിവകാശി റെഡി.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10294117&programId=7940953&BV_ID=@@@&channelId=-1073751665&tabId=8

Friday, April 29, 2011

Prone

                   പണം  കൊയ്യാന്‍ ചെമ്മീന്‍ കൃഷി

                          
        പെട്ടെന്ന് പണക്കാരന്‍ ആകനമെങ്ങില്‍  ചെമ്മീന്‍ കൃഷി ചെയ്യണം.വിധേസത്തെക്ക് കയറ്റി അയക്കുമ്പോള്‍ ചെമ്മീനോളം ലാഭം കിട്ടുന്ന മറ്റൊരു മത്സ്യവും ഇന്ത്യയില്‍ എല്ലാ.അതുകൊണ്ട് തന്നെ ശാസ്ത്രീയമായ നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ് ചെമ്മീന്‍ കര്‍ഷകര്‍.വനംമയ്,ട്യഗേര്‍,സ്കാംബി തുടങ്ങിയവയാണ് വിപണിയില്‍ ലഭ്യമാകുന്ന പ്രധാന തരത്തിലുള്ള ചെമ്മീനുകള്‍.ഇതില്‍ സൌത്ത് അമേരിക്കയില്‍ വികസിപ്പിച്ചെടുത്തു കൃഷി ചെയ്യുന്ന ഇനമാണ് വനംമയ് .കുറച്ചു കാലം കൊണ്ട് പെട്ടെന്ന് വലുതാകുന്ന വനംമയ് ചെമ്മീനുകലാണ് കൂടുതല്‍ ലാഭകരം.രുചിയിലും ഇതുതന്നെ മുന്നില്‍.അമേരിക്കന്‍ ചെമ്മീനായ വനംമയ് ഏറെ വില നല്‍കി ഇറക്കുമതി ചെയ്യേണ്ട ദുര്‍ഘടം നീക്കാനായി ചെമ്മീന്‍ കര്‍ഷകര്‍ ഇന്ത്യന്‍ മണ്ണും വെള്ളവും നല്‍കി വനംമയ് ചെമ്മീനെ വികസിപ്പിച്ചെടുക്കാനുള്ള തിരക്കിലാണിപ്പോള്‍.അമേരിക്കന്‍ ചെമ്മീനോ ഇവിടുത്തെ കാലാവസ്ഥ നന്നായി പിടിച്ചിരിക്കുന്നു...കുറച്ചു കാലം കൊണ്ട് മാര്‍ക്കറ്റും  പച്ചപിടിച്ചു.

                       സാധാരണ ചെമ്മീന്‍ വെള്ളത്തിനടിയില്‍ മണ്ണിനോട് ചേര്‍ന്ന ഭാഗത്താണ് കൂടുതലായി കാണപ്പെടുന്നത്.എന്നാല്‍ വനംമി , മീനുകളുടെ പോലെ വെള്ളത്തിലൂടെ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കും.ഇവക്ക് ഇതു കാലാവസ്ഥയെയും അതി ജീവിക്കാന്‍ നല്ല കഴിവുണ്ട്.രോഗാണു വിമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ വനംമ്യ്ക്ക് വളരാനാകൂ.

                       ട്യഗേര്‍ ഒരേക്കറില്‍ കൃഷി ചെയ്താല്‍ 90 മുതല്‍ 100 വരെ ദിവസം എത്തുമ്പോള്‍ 1200   കിലോ ആണ് ലഭിക്കുക.അതെ സമയം വനംമയ് 3300 കിലോ ഉല്പാധിപ്പിക്കപ്പെടുന്നു.ചിലപ്പോള്‍ ഇതു അഞ്ചിരട്ടി വരെ പോകാറുണ്ട് എന്ന് വിദഗ്ധര്‍ പറയുന്നു.മൂന്നു മാസം കൊണ്ട് ഒരു വനംമയ് ചെമ്മീന്‍ 25 മുതല്‍ 30 ഗ്രാം വരെ തൂക്കം വക്കുമ്പോള്‍ ട്യഗേര്‍ 20 മുതല്‍ 25 ഗ്രാം വരെയേ വരുന്നുള്ളൂ.ഒരു കിലോയില്‍ 33 എണ്ണം ഉണ്ടാകും, ഇതിനെ 'തെര്‍ടി (30 ) കൌണ്ട് ' എന്നാണ് പറയുന്നത്.ടിഗരും വനംമയും '30 കൌണ്ടിനു' 420 രൂപയാണ് വില.പക്ഷെ, കുറച്ചു സ്ഥലത്ത് കൂടുതല്‍ ഉത്പാദനം കിട്ടുന്ന വനംമയ് കൃഷിക്കാണ് എന്ന് ആവശ്യക്കാര്‍ കൂടുതല്‍.

                          ഒരേക്കര്‍ വരുന്ന ചെമ്മീന്‍ കെട്ടില്‍ ട്യഗേര്‍ ചെമ്മീന്‍ടെത് ആണെങ്ങില്‍  40 ,000 മുതല്‍ 60 ,000 കുഞ്ഞുങ്ങളെയെ വളര്‍ത്താന്‍ സാധിക്കൂ.എന്നാല്‍ ഇതേ സ്ഥലത്ത് വനംമയ് ചെമ്മീന്റെ ഒന്ന് മുതല്‍ ഒന്നര ലക്ഷത്തില്‍ അധികം കുഞ്ഞുങ്ങളെ കൃഷി ചെയ്യാം.വിളവെടുപ്പിന്റെ സമയത്ത് ടിഗരില്‍ നിന്നും മൊത്തം ഒന്ന് മുതല്‍ ഒന്നര ടണ്‍ വരെ കിട്ടുമ്പോള്‍ വനംമയ് കൃഷിയില്‍ നിന്നും കിട്ടുന്നത് രണ്ടര മുതല്‍ മൂന്നര ടണ്‍ വരെ ചെമ്മീനായിരിക്കും.ഇന്നത്തെ വിലയനുസരിച്ച് മൂന്നു മാസം കൊണ്ട് വെറും ഒരേക്കര്‍ വനംമയ് കൃഷിയിലൂടെ ലഭിക്കുന്നത് 14 ,70 ,000 രൂപ,ടിഗരില്‍ നിന്നും ഈ നിരക്കില്‍ 6 ,30 ,000 രൂപയെ ലഭിക്കൂ.കുറച്ചു കാലം കൊണ്ട് ഇത്രയേറെ ലാഭം കിട്ടുന്ന വേറെയെന്തു കൃഷിയുണ്ട് ഇന്ത്യയില്‍.വനംമയ് സീഡ് (കുഞ്ഞുങ്ങള്‍)ഒന്നിന് 40 മുതല്‍ 70 പൈസ വരെയാണ് വില.ട്യ്ഗരിന്റെത്‌ 25 മുതല്‍ 40 പൈസ വരെയും.വനംമയ് സീടിനു വേണ്ടി കൂടിയത് 70 ,000 രൂപയെ ഒരേക്കരിലെക്ക് മുടക്കേണ്ടി വരൂ.

                          ആവശ്യക്കാര്‍ കൂടുതല്‍ ആയതു കൊണ്ട് വനംമയ് സീഡിന്റെ വിലയും ഇനിയുള്ള കാലത്തില്‍ കൂടാനെ തരമുള്ളൂ.ഗവണ്മെന്റ് അന്ഗീകാരമുള്ള മുപ്പതോളം വനംമയ് ഹാച്ചരികള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഫീഡ് (തീറ്റ) ആണ് ചെമ്മീനുകള്‍ക്ക്  നല്‍കുക.ഫീഡിന്റെ ഗുണ നിലവാരവും അളവും അനുസരിച്ചാണ് ഇവയുടെ തൂക്കം കൂടുന്നത്.കിലോക്ക് 51 രൂപയോളം വരുന്ന ഫീഡ് ഒരേക്കര്‍ ചെമ്മീന്‍ കെട്ടിലെക്ക് 3 .23 ടണ്ണോളം വേണ്ടി വരും.ഇതിന്നായി ചിലവാകുന്നത് 1 ,70 ,000 രൂപയാണ്.

                      വൈറസ്‌ വിമുക്തമായ ജലത്തില്‍ ആണ് ചെമ്മീന്‍ കൃഷി ചെയ്യേണ്ടത്.വെള്ളത്തിലൂടെ എത്തുന്ന മാലിന്യങ്ങള്‍ ചെമ്മീന്‍ ചത്തു പൊങ്ങുന്നത്തിനു കാരണമാകും.എങ്ങനെ ചത്ത്‌ പൊങ്ങുന്ന ചെമ്മീനുകളെ പക്ഷികള്‍ കൊത്തിയെടുത്തു മറ്റൊരു കെട്ടില്‍ കൊണ്ടിട്ടാല്‍ ആ കെട്ടിലെ കൃഷിയെ ഇതു ദോഷകരമായി ബാധിക്കും.അതുകൊണ്ട് തന്നെ പക്ഷികള്‍ കടക്കാതിരിക്കാന്‍ പ്രത്യേകം വളകെട്ടിയാണ് കെട്ടുകള്‍ സൂക്ഷിക്കുന്നത്.എപ്പോഴും ഓക്സിജന്‍ നില ക്രമീകരിച്ചു കൊടുക്കുന്നതിനായി എരിയെട്ടര്‍ സംവിധാനങ്ങളും ഉപയോഗിക്കേണ്ടതുണ്ട്.ഇതിനായി 24 മണിക്കൂറും വൈദ്യുതി ആവശ്യമാണ്.മൂന്നു മാസക്കാലതെക്കുള്ള ചെമ്മീന്‍ കൃഷി പരിചരണതിനായി ഏകദേശം 1 ,30 ,000 രൂപ ചെലവാകും.എങ്കിലും ഫീഡിന്റെയും (1 ,70 ,000 )സീടിന്റെയും (70 ,000 )മേയിന്റനന്സിന്റെയും (1 ,30 ,000 ) ചിലവ് ഒഴിച്ചാല്‍ വെറും മൂന്നു മാസം കൊണ്ട് കയ്യില്‍ വരുന്നത് 14 ,70 ,000 രൂപ, ലാഭം മാത്രം 11 ലക്ഷം രൂപ.പെട്ടെന്ന് പണക്കാരനാകാന്‍ ഇതിലും നല്ല മാര്‍ഗം വേറെ എന്തുണ്ട്?














Thursday, April 28, 2011

Trissur Pooram

പൂരങ്ങളുടെ പൂരം തൃശ്ശൂര്‍ പൂരം 


                              പൂരങ്ങളുടെ പൂരത്തിന് ഒരുക്കമായി...കഴിഞ്ഞ മേടതിന്റെ പൂര പിറ്റേന്ന്  ഉപചാരം ചൊല്ലിപ്പിരിഞ്ഞ ഭഗവതിമാര്‍ പുന സമഗമാതിനായി മെയ്‌ 12 നു ത്രിശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത് ഒത്തുചേരും.പൂരക്കമ്പക്കാരുടെ വര്ഷം നീണ്ട കാത്തിരിപ്പിനും സമപനമാകുന്നു.പൂരത്തിന്റെ എക്സിബിഷന്‍ ആരംഭിച്ചു .ഒരുക്കങ്ങള്‍ തുടങ്ങി. കാലം തെറ്റി പെയ്യുന്ന കാലാവസ്ഥയെ തടുക്കാന്‍ വടക്കുംനാഥന്  നെയ്യഭിഷേകവും ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യത്തിലേക്ക് താമരമാല വഴിപാടും ഭക്തര്‍ നേര്‍ന്നു കഴിഞ്ഞു.പിന്നെ പൂര പ്രേമികളുടെ പ്രാര്‍ഥനയും.

                               ആരോഹണ അവരോഹണ ക്രമത്തിലൂടെ ലക്ഷങ്ങളെ ഹരം കൊള്ളിച്ചു അവസാന നിരവൃതിയിലെക്ക് എത്തിക്കാന്‍ കെല്‍പ്പുള്ള മേലക്കൊഴുപ്പ്,ഒരിക്കല്‍ പാങ്ങ് ചേര്‍ന്നാല്‍ വീണ്ടും വീണ്ടും കാന്തിക സക്തിയോടെ ഏവരെയും ആകര്‍ഷിക്കുന്ന ഇലഞ്ഞിത്തറ മേളം, വടക്കും തെക്കും അഭിമുഖമായി നില്‍ക്കുന്ന ഗജവീരന്മാരുടെ രാജപ്രഭ ,ആനച്ചന്ദത്തിനു മേലെ ഇളകിയാടുന്ന വെഞ്ചാമരം, ഈരേഴു പതിന്നാലു  ലോകങ്ങളും സാക്ഷിയാകുന്ന വര്‍ണ്ണങ്ങളുടെ കുടമാറ്റം,നിറങ്ങള്‍ നക്ഷത്രങ്ങള്‍ ആകുന്ന വെടിക്കെട്ട്‌, ഇതിലേതാണ് ഏറ്റവും ആകര്ഷനീയമെന്നു ചോദിച്ചാല്‍ പൂര പ്രേമികള്‍ക്ക് പറയാന്‍ ഉത്തരമില്ല.വാക്കുകളില്‍ ഒടുങ്ങാത്ത ഈ വിസ്മയത്തിനു വര്‍ഷാവര്‍ഷം പ്രാധാന്യം ഏറിവരുന്നത്തിന്റെ കാരണം മറ്റു രണ്ടു ഘടകങ്ങള്‍ കൂടിയാണ്.ഉത്സവങ്ങളില്‍ അരിഞ്ഞിറങ്ങി പൊലിപ്പിച്ചു എടുക്കാനുള്ള  ഒരു ജനതയുടെ കഴിവും, തേക്കിന്‍കാട് മൈതാനത്തിന്റെ വശ്യതയും.    

                                 തലമുറകളായി ചിട്ടപ്പെടുത്തി പോന്നിട്ടുള്ള ,ഒന്ന് പോലും മാറ്റം വരുത്താതെ പാലിച്ചു പോന്നിട്ടുള്ള കുറെ ചിട്ട വട്ടങ്ങള്‍ കൊണ്ടാണ് പതിനായിരങ്ങള്‍ വന്നു കയറിയാലും എല്ലാ ഉത്സവപ്രേമികളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ചടങ്ങുകള്‍ നീക്കുപോക്കില്ലാതെ നടത്തി കൊണ്ട് പോകാന്‍ കഴിയുന്നത്‌.വടക്കുംനാഥ ക്ഷേത്രത്തില്‍ ആചാരവെടി മുഴങ്ങുന്ന പ്രഭാതത്തില്‍, പ്രസന്നമായ മേട രാവിലേക്ക് എഴുന്നള്ളിയെതുന്ന ആദ്യ ദേവതിധി ,വെയിലും മഞ്ഞും കൊള്ളാന്‍ പാടില്ലാത്ത കണി മംഗലത്ത്  അപ്പനാണ് .പനമുക്കുംബിള്ളി സാസ്തവിന്റെ വരവാണ് അടുത്തത്.

                                രാവിലെ ഏഴിനാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും മടതിലെക്കുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പ്.തിരുവമ്പാടി കണ്ണന്‍റെ കോളത്തില്‍ തിടമ്പ്  ഏറ്റിയ ദേവിയുടെ ഉത്സവയാത്ര മേലക്കൊഴുപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നാന പ്പുറത്ത് ആയിട്ടാണ് .അന്നേരം പഴയ നടക്കവിന്റെ ഇടുങ്ങിയ വഴികളില്‍ മേള ക്കംബക്കാര്‍ തിങ്ങി കൂടിയിട്ടുണ്ടാകും.തിരിച്ചു 11 .30 നാണു മഠത്തില്‍ നിന്നുള്ള ദേവിയുടെ വരവ്, പഞ്ചവാധ്യതിന്റെ അകമ്പടിയോടെ  ഇനി വടക്കും നാഥന്റെ സവിധതിലെക്ക്.ഈ സമയം മറ്റു ഘടക പൂരങ്ങള്‍ എത്തിചെര്‍ന്നിട്ടുണ്ടാകും.ചെംബൂക്കാവ്,കാരമുക്ക്,ലാലൂര്‍,ചൂരക്കോട്ടുകാവ്,അയ്യന്തോള്‍,നെയ്‌ തിടക്കാവ് ഭഗവതിമാര്‍ ഈ സമയം അവടെ സന്നിഹിതരായിരിക്കും.പഞ്ചാവാദ്യ മേലക്കൊഴുപ്പോടെ പഴയ നടക്കവിലൂടെ മൂന്നാനപ്പുറത്ത് നീങ്ങുന്ന തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് പ്രഥക്ഷിന വഴിയില്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം എഴാകും.ഇനി ഗജയാത്ര ശ്രീമൂല സ്ഥാന തേക്ക്.കൂടാതെ പാറമേക്കാവില്‍ നിന്നും 15  ആനകള്‍ കിഴക്കേ ഗോപുര നടവഴി വടക്കും നാഥ ക്ഷേത്രത്തിലേക്ക് നീളും.ഉച്ചക്ക് 2 .30 നു തേക്കിന്‍ കട്ടില്‍ തിരുവമ്പാടിയുടെ 15 ആനകള്‍ തെക്കോട്ട്‌ അഭിമുഘമായി നിന്ന് ഗജനിരയുടെ ദീര്‍ഖ സൌന്ദര്യം പ്രകടമാക്കും.തുടര്‍ന്ന് ഇലഞ്ഞിത്തറയില്‍ ചെമ്പടയില്‍ പാണ്ടിമേളത്തിന്റെ ആരംഭമാണ്.ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് ഒരുക്കുന്ന ഇലഞ്ഞിത്തറ മേളം 4 .30 നു കൊട്ടി കലാശിക്കും.

                        
പൂരത്തിനും സിവരാത്രിക്കും മാത്രം തുറക്കുന്ന തെക്കേ ഗോപുര നടയിലൂടെ പൂരത്തിന് അരിഞ്ഞിരക്കം.തൃശൂരിന്റെ ദേവ സുന്ദരിമാരായ പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും പുറത്തേക്ക എഴുന്നല്ലുകയായി.വടക്കോട്ട്‌ അഭിമുഘമായി പാറമേക്കാവ് ഭഗവതി ഗജ വീരന്മാരോടൊപ്പം നില്‍ക്കുമ്പോള്‍ തെക്കോട്ട്‌ അഭിമുഘമായി തിരുവമ്പാടി ഭഗവതിയുടെ ഗജ സാന്നിദ്ധ്യം ഉണ്ടാകും.സായാഹ്നം നീളുമ്പോള്‍ മുപ്പതു ആനപ്പുരത്തായി നിര ഭരിതമായ ഋതു ഭേതങ്ങള്‍ വിടര്‍ത്തി ക്കൊണ്ട് കുട മാറ്റമാണ്.നിര പകര്ച്ചയുടെ ഒരു മണിക്കൂര്‍ കുടമാറ്റം.വര്‍ണ്ണ ക്കുടകളുടെ അഭിമുഖത്തിനു 35 സെറ്റൊളം കുടകള്‍ ഉണ്ടാകും.

                             വെളുപ്പിന് 2 .30 നു എഴുന്നള്ളിപ്പ് അവസാനിക്കും.ഇനി മിഴി നല്‍കേണ്ടത് പൂരാ കാസത്തിനാണ് .ആകാസത്തെ വര്‍ണ പ്രഭയും വെടിക്കെട്ടിന്റെ സബ്ധവും ഒരു വര്‍ഷത്തെ കാത്തിരിപ്പിനു അനുഭൂതി ആകുമ്പോള്‍ പുരുഷാരം ആര്‍ത്തു ഇരമ്പുന്ന കടലായി മാറുന്നു.നാലു മുതല്‍ 6 .30 വരെയാണ് മാനത്തെ പൂരം.വെടിക്കെട്ട്‌ കഴിഞ്ഞതിന്റെ മദ്ധ്യാഹ്നത്തില്‍ ഉപച്ചരമെന്ന വിട വാങ്ങല്‍ ചടങ്ങോടെ പൂരത്തിന് സഹന സമാപ്തി ആകും.പൂരം ആയിരമായിരം ഹൃദയങ്ങളില്‍ പകര്‍ന്നു നല്‍കിയ സന്തോഷം, വരുന്ന മേടം വരെ പൂര പ്രേമികള്‍ക്കുള്ള പ്രതീക്ഷയുടെ സമനമാണ്.അതുവരെ മനസ്സില്‍ സൂക്ഷിക്കാന്‍ പൂരക്കാഴ്ച്ചകള്‍ ധാരാളം.ത്രിശൂര്‍ പൂരം പോലൊരു വര്‍ണ്ണ സംഗമം ഇല്ല, ഇതു പോലൊരു താളലയവുമില്ല.കേരളത്തില്‍ വൃശ്ചിക തോടെ ആരംഭിക്കുന്ന ഉത്സവക്കാലത്തിന്റെ സമാപ്തി കൂടിയാണ് ത്രിശൂര്‍ പൂരം.









http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9276396&programId=7940953&channelId=-1073751665&BV_ID=@@@&tabId=8

Braahmanippattu

         ബ്രാഹ്മണിപ്പാട്ടുകളും വിസ്മ്രിതിയിലേക്ക്



  കേരളീയ ക്ഷേത്ര കലകളില്‍ നിന്നും വേരറ്റു പോകുന്ന ഒരു ഇനമായി കഴിഞ്ഞു ബ്രഹ്മിനിപ്പാട്ട്.സരസ്വതി,ഭദ്ര,ദുര്ഗ,ശ്രീകൃഷ്ണന്‍,ശിവ-പാര്‍വതി, ഗണപതി ദേവകളെ പ്രകീര്ത്തിക്കുന്നവയാണ് ബ്രാഹ്മനിപ്പാട്ടുകള്‍.നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്‍പ് തന്നെ നില നിന്നിരുന്നതാനത്രേ  ബ്രഹ്മനിപ്പാട്ടുകള്‍.പക്ഷെ,അന്ന് അതിനു അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല.പ്രത്യേകിച്ച് ഒരു സംഗീത മധുരിയോ,കൃത്യമായ ഭാഷ രീതിയോ ഇതിനു ഇല്ലായിരുന്നു.മലയാളവും തമിഴും കൂടിയ ഭാഷ ശൈലിയാണ് എതിന്റെത്.കൃത്യമായ അക്ഷരങ്ങളോ അക്കങ്ങളോ ഇതിനില്ല.ഇഷ്ടമുള്ള ഇതു രീതിയിലും പാടാം.ഭക്തി ലഹരി ഒത്തിണങ്ങിയ താളമേളങ്ങള്‍ ഇല്ലാതെ തന്നെ കാവ്യ ഭംഗിയാല്‍ കാതുകള്‍ക്ക് ഇമ്പം ഏകുന്ന ഗാന തല്ലജങ്ങള്‍ ആണ് ഏവ.കൈരളിയുടെ ഈടുവപ്പില്‍ മങ്ങിയും തെളിഞ്ഞും ഇതു കിടക്കുന്നു.
                               പണ്ട് മുതലേ ഉള്ള ചിട്ട അനുസരിച്ച് നംബീസ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രം അവകാസപ്പെട്ടതാണ് ബ്രഹ്മനിപ്പാട്ടിന്റെ അവതരണം.ഇതു ഒരു ആചാരമായി തന്നെ ഈ ക്കൂട്ടര്‍ കാണുന്നു.വാമൊഴിയായി നിലനിന്നിരുന്ന ബ്രഹ്മനിപ്പാട്ടിന്റെ കര്‍ത്താവു മഹിഷ മംഗലത്ത് നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു.കാര്യാ സാദ്യതിനും നെടു മംഗല്യത്തിനും സന്തതി സൌഭാഗ്യതിനും വേണ്ടി പരമ്പരാഗതമായി നടത്തി പോന്നിരുന്ന വഴിപാടാണ് ബ്രാഹ്മണിപ്പാട്ട്.ക്ഷേത്രങ്ങളിലാണ് ഇതു നടത്തുന്നത്.ഓരോരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ടയെ ആസ്പധമാക്കിയാണ് ഇതു പാടുന്നത്.സന്താന സൌഭാഗ്യത്തിനായി ശ്രീകൃഷ്ണ അവതാരമോ ശ്രീരാമ അവതാരമോ പാടുന്നു.

                                ശ്രീകൃഷ്ണ അവതാരത്തില്‍ കൃഷ്ണന്റെ ജനനവും യസോധ കൃഷ്ണനെ അണിയിച് ഒരുക്കുന്നത് മാണ് പാടുന്നത്.പാര്‍വതി സ്വയംവരത്തിനായി ശ്രീ പരമേശ്വരന്‍ കൈലാസത്തില്‍ നിന്നും പോകുന്നത് തുടങ്ങി എല്ലാ വിവാഹ ചടങ്ങുകളും ശ്രീ പാര്‍വതി സ്വയംവരത്തില്‍ ചൊല്ലുന്നു.ഇതേ ചടങ്ങുകള്‍ തന്നെ ആണത്രേ നമ്പൂതിരി - നംബീസ കുടുംബങ്ങളിലും നില നില്‍ക്കുന്നത്.നെടു മങ്ങല്യത്തിനായി ശ്രീ പാര്‍വതി സ്വയംവരവും,വിദ്യ ഗുണത്തിനായി ശ്രീ മഹാ സരസ്വതി കീര്‍ത്തനവും ചൊല്ലുന്നു.ഏത് ബ്രാഹ്മണി പ്പാട്ട് തുടങ്ങുമ്പോഴും മഹാ ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് തുടങ്ങുന്നത്.

                                 മീന മാസത്തിലെ പൂരം നാളില്‍  മണ്ഡപത്തില്‍ പാട്ട്,വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ പോന്ഗൂരഡി പാട്ട്,കൂടാതെ പെന്കൊടപ്പട്ടു, തിരുവോനപ്പട്ടു,ഉത്രം പാട്ട് തുടങ്ങിയ ബ്രഹ്മനിപ്പാട്ടുകളും ഉണ്ട്.കറുക പറിച്ചു തല മുടിയില്‍ വക്കുമ്പോള്‍ ചെയ്യേണ്ട പ്പാട്ട് കറുകപ്പാട്ട് എന്നറിയപ്പെടുന്നു.കുട്ടികളുടെ പിറന്നാളിന് ചൊല്ലുവാന്‍ പ്രത്യേകം പാട്ടുകളും ഉണ്ട്.ഭദ്രകാളിയുടെ ധാരിക വധവും ദുര്ഗ മഹിഷാസുരനെ വധിക്കുന്നത് മെല്ലാം  ബ്രഹ്മനിപ്പാട്ടുകള്‍ വര്‍ണ്ണിക്കുന്നു.

                              സാമവേദം പോലെ നീട്ടി ചൊല്ലേണ്ടതാണ് ബ്രഹ്മനിപ്പട്ടുകള്‍.ഒത്തിന്റെ യീണത്തെ ആസ്പധമാക്കിയാണ് എന്ന് നിലനില്‍ക്കുന്ന (ചിലയിടതെങ്ങിലും) ബ്രഹ്മനിപ്പാട്ടിന്റെ അവതരണ രീതി.ബ്രാഹ്മനാധി ഗ്രിഹങ്ങളില്‍ വിവാഹ അവസരത്തിലും ഈ പാട്ടുകള്‍ പാടുന്നു. മധ്യ കേരളത്തില്‍ ആണ് ബ്രഹ്മനിപ്പാട്ടുകള്‍ കൂടുതലായും നില നില്‍ക്കുന്നത്.ബ്രഹ്മനിപ്പട്ടു പാടുന്ന സ്ത്രീകള്‍ 'പുഷ്പ്പിനികള്‍'എന്നാണ് അറിയപ്പെടുന്നത്.ഇവരെ ബ്രാഹ്മനിയമ്മ' എന്ന് വിളിക്കുന്നു.
                               നംബീസ കുടുംബങ്ങളില്‍ പരമ്പരാഗതമായി കൈമാറുന്നതാണ് ബ്രഹ്മനിപ്പാട്ടുകളും ബ്രാഹ്മനിയമ്മ എന്നാ സ്ഥാനപ്പേരും.കുടുംബത്തിലെ മൂത്ത മകന്റെ ഭാര്യക്കാന് ഇതിനുള്ള അവകാശം.അവരുടെ കാലം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യക്ക്‌ ഈ സ്ഥാനം കൈമാറും.സഹോദരങ്ങള്‍ ഇല്ലെങ്ങില്‍ തന്റെ മകള്‍ക്ക് ആ സ്ഥാനം നല്‍കും.വിവാഹം കഴിഞ്ഞു എത്തുന്ന നാള്‍ മുതല്‍ അവര്‍ ബ്രഹ്മനിപ്പാട്ടുകളും പാടി പഠിക്കും.















http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9088976&programId=7940953&channelId=-1073751665&BV_ID=@@@&tabId=8


Wednesday, April 27, 2011

Green tea

              ഇനി നമുക്ക് 'പച്ചച്ചായ' കുടിക്കാം 

                  
                             വെളുപ്പാന്‍ കാലത്ത് എണീക്കുമ്പോള്‍ ഒരു ഗ്ലാസ്‌ കട്ടന്‍ ച്ചായ കുടിക്കുന്നതാണ് മലയാളിയുടെ ശീലം.ഉന്മേഷം കിട്ടാനും ഉറക്ക ചടവ് മാരനും കുടിക്കുന്ന ചായക്ക് കടുപ്പവും സ്വാദും വേണമെന്ന് ചിലര്‍ക്ക് വാശി.എന്നാല്‍ കടുപ്പമില്ലാത്ത പച്ചച്ചായ അഥവാ ഗ്രീന്‍ ടി ക്ക് ഹൃദയ സംബന്ദമായ അസുഖങ്ങള്‍,കാന്‍സര്‍,ജരാനരകള്‍ എന്നിവയെ പ്രതിരോധിക്കാനും രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കാനും കഴിവുള്ളപ്പോള്‍,കട്ടന്‍ ചായക്ക് പകരം പച്ചച്ചായ അല്ലെ നല്ലത്.

                          നാഷണല്‍ കാന്‍സര്‍ ഇന്‍സ്ടിടുടിന്റെ സര്‍വെഫലം അനുസരിച്ച്,ഗ്രീന്‍ ടി ഉപയോഗത്തിലൂടെ ചൈനയിലെ ജനങ്ങളില്‍ തൊണ്ടയിലെ കാന്‍സര്‍ 60 % കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുന്നു.ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിട്സിനു ആന്റി ഓക്സി ഡാന്റ്റ് യും ആന്റി കാര്സനോഗേനിക് യും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്.അതുകൊണ്ട് തന്നെ ഗ്രീന്‍ ടി കുടിക്കുന്നതിലൂടെ സരീരത്തിന് കാന്സിരിനു കാരണമാകുന്ന കൊസങ്ങളുടെ വളര്‍ച്ചയെ തടയാനും,നല്ലതും ചീത്തയുമായ കൊഴുപ്പിന്റെ നില തുലനം ചെയ്യുവാനും സാധിക്കുന്നു.കൂടാതെ സന്ധിവാതം,കൊഴുപ്പ് അടിഞ്ഞു കൂടല്‍,ഹൃദയ സംബന്ദമായ അസുഖങ്ങള്‍, അണുബാധ, രോഗ പ്രതിരോധ ശേഷിക്കുറവു എന്നിവക്കുള്ള പ്രതിരോധമായി ഗ്രീന്‍ ടി സരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.ഗ്രീന്‍ ടി കുടിക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ ഫലം കിട്ടുന്നത് ഹൃദയതിനാണ്.

                             ചൈനയിലാണ് ഗ്രീന്‍ ടി ആദ്യമായി കൃഷി ചെയ്തത്.നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗ്രീന്‍ ടി ചൈനയില്‍ ഉത്പാധിപ്പിച്ചിരുന്നു.അന്ന് മുതല്‍ ചൈന,ജപ്പാന്‍,തൈവാന്‍,വിയറ്റ്നാം,കൊറിയ,തൈലന്ദ്‌ രാജ്യങ്ങളില്‍ , രക്തസ്രാവം,സരീരത്തിന്റെ ഉയര്‍ന്ന താപനില,രക്തത്തിലെ പഞ്ചസാരയുടെ അളവ് ,ദഹനം എന്നിവ നിയന്ത്രിക്കുന്നതിനുള്ള പരമ്പരാഗത ഔഷധമായി ഗ്രീന്‍ ടി ഉപയോഗിക്കുന്നുണ്ട്.

                            ജപ്പാന്‍ കാരുടെ വിശ്വാസം ഗ്രീന്‍ ടി ഉപയോഗത്തിലൂടെ അവര്‍ വയസന്മാരകില്ല  എന്നാണ്.കാരണം പ്രായം യെരുമ്പോള്‍ ത്വക്കിന് ഉണ്ടാകുന്ന ചുളിവുകള്‍ അഥവാ ജരയെ പ്രതിരോധിക്കാനുള്ള കഴിവ് ഗ്രീന്‍ ടീക്കുന്ദ്.ക്ഷീണം,ദാഹം എന്നിവ അകറ്റാനും നല്ല ദഹനത്തിനും, വിടമിന്‍ ബി യുടെ അഭാവം മൂലം ഉണ്ടാകുന്ന ബെറിബെരി ക്കും ഉത്തമ ഔഷധമാണ് ഗ്രീന്‍ ടി.തലച്ചോറിന്റെയും മൂത്ര സയാതിന്റെയുംപ്രവര്‍ത്തികളെ ഉത്തേജിപ്പിക്കാനുള്ള കഴിവും ഗ്രീന്‍ ടീക്ക് സ്വന്തം.

                           United States Department of Agriculture 2007 ല്‍ നടത്തിയ സര്‍വെയില്‍ പറയുന്നത് ,ഒരു കപ്പ്ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിട്സിന്റെ അളവ് , പ്രകൃതി ദത്തമായി ലഭിക്കുന്ന പഴ വര്‍ഗങ്ങള്‍,പച്ചക്കറി, ജ്യൂസ്‌,വൈന്‍ എന്നിവയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ് എന്നാണ്.

                           ഗ്രീന്‍ ടി യില്‍ ധാരാളമായി ഇ.ജി.സി.ജി (എപ്പി ഗലോകെറ്റ് ചിന്‍ ഗലട്ടെ)അടങ്ങിയിരിക്കുന്നു.ആന്റി ഓക്സി ഡാന്റ്റ് ആയ ഇ.ജി.സി.ജി ആണ് ഗ്രീന്‍ ടീക്ക് ഔഷധ ഗുണം പ്രധാനം ചെയ്യുന്നത്.കാന്‍സര്‍ ബാധിതമായ കോസങ്ങളെകൊല്ലാനുള്ള കഴിവ് ഇ.ജി.സി.ജി.ക്കുണ്ട് ആരോഗ്യ പരമായ കോസങ്ങളെ കൂടുതല്‍ ആരോഗ്യത്തോടെ നിര്‍ത്തുകയും ചെയ്യും.ഹൃദയ ആഖാതതിനും ഹൃദയ സ്തംഭനതിനും കാരണമാകുന്ന കൊഴുപ്പ്,രക്തം കട്ട പിടിക്കല്‍ എന്നിവ തടയാനുള്ള കഴിവും ഇ.ജി.സി.ജി ക്കുണ്ട്.

                           സാധാരണ തെയിലയിലും ഇ.ജി.സി.ജി ഉണ്ട്.എന്നാല്‍ നമ്മള്‍ ചായക്ക് കടുപ്പം കിട്ടാനായി കറഇളകുന്നത് വരെ നന്നായി തിളപ്പിക്കുന്നു.നന്നായി തിളച്ച തെയിലയില്‍ അടങ്ങിയിരിക്കുന്ന ഇ.ജി.സി.ജി യുടെ ഔഷധ ഗുണം നഷ്ടപ്പെടുന്നത് കൊണ്ട് ഇതിനു രോഗ പ്രതിരോധ ഗുണം നഷ്ടപ്പെടുന്നു.

                              ഇനി മുതല്‍ സ്ട്രോങ്ങ്‌ കട്ടന്‍ ചായ മാറ്റി ഗ്രീന്‍ ടി കുടിക്കാന്‍ തീരുമാനിച്ചവര്‍ ശ്രദ്ധിക്കുക,ഗ്രീന്‍  ടി  അധികം  തിളപ്പിക്കാന്‍  പാടില്ല.തിളച്ച വെള്ളത്തിലേക്ക് ഗ്രീന്‍ ടി ഇലയിട്ട് ഉടനെ വെള്ളം ഇറക്കി വക്കണം.പഞ്ചസാര വേണമെങ്ങില്‍ മാത്രം അല്പം ഇടുക.ഗ്രീന്‍ റെയില്‍ പലോഴിച്ചാല്‍ ഇതിന്റെ ഗുണം വേണ്ട രീതിയില്‍ ലഭ്യമാകില്ല.പാലൊഴിക്കാതെ വേണം ഗ്രീന്‍ ടി കുടിക്കാന്‍.ചൂടോടെ കുടിക്കുമ്പോള്‍ ഇളം പച്ച കളരെഉണ്ടാകൂ.കുറെ മണിക്കൂര്‍ ഇരുന്നു കഴിയുമ്പോള്‍ സാധാരണ കട്ടന്‍ ചായയുടെ നിരതിലെക്കെതും.ഫ്ലാസ്ക്കില്‍ ഒഴിച്ച് വച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.സാധാരണ തെയിലയെക്കള്‍ വില കൂടുതല്‍ ആണെങ്കിലും ഒട്ടേറെ ഔഷധ ഗുണം കിട്ടുന്ന ഗ്രീന്‍ ടീക്ക് വേണ്ടി 'കുറച്' മുടക്കിയാലും 'കൂടുതല്‍ ' ഫലം കിട്ടുമല്ലോ.










http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9185455&programId=7940953&channelId=-1073751665&BV_ID=@@@&tabId=8



Saturday, April 23, 2011

Beauti of Sindhooram

സുന്ദരിക്ക് പൊട്ടു കുത്താന്‍


'സന്ധ്യക്കെന്തിനു സിന്ദൂരം'എന്നാണ് ചോല്ലെങ്ങിലും സിന്ധൂരത്തിന്റെ സൌന്ദര്യമൊന്നു വേറെ തന്നെ.ആര്‍ഷ ഭാരതത്തിന്റെ മാത്രം സംസ്ക്കാരമാണ് സുമങ്ങളികളുടെ സീമന്ത രേഖയിലെ സിന്ദൂരം.അതിന്റെ പവിത്രത കൊണ്ടാണ്  വിധവകള്‍ സിന്ദൂരം അണിയാത്തതും.പ്രായ ഭേദ മന്യേ പുരുഷന്മാരും സ്ത്രീകളും ഇഷ്ടപ്പെടുന്നതാണ് സിന്ദൂരവും കുങ്ങുമവും.നന്നായി ഉണക്കി പൊടിച്ച മഞ്ഞളില്‍ ചെറു നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ചാണ് സിന്ദൂരം ഉണ്ടാക്കുന്നത്.
 
                     

                     സിന്ദൂരവും  കുങ്ങുമവും ഒന്നെന്ന രീതിയിലാണ് പറയുന്നതെങ്ങിലും രണ്ടും വേറെ വേറെ തന്നെ.കുങ്ങുമം വൃത്താകൃതിയില്‍ പൊട്ടു തൊടാന്‍ ഉപയോഗിക്കുന്നതാണ്.പെട്ടെന്ന് ഇളകി പോകില്ല.എന്നാല്‍ അമ്പലങ്ങളില്‍ പ്രസാദമായി കൊടുക്കുന്നതാണ് സിന്ദൂരം.സിന്ദൂരം ഉറച്ചിരിക്കനമെങ്ങില്‍ വെള്ളം ചേര്‍ത് തോടെണ്ടി വരും.

                        
ഇന്നത്തെ ഫാഷന്‍ അനുസരിച്ച് സിന്ധൂരപൊട്ടിനോടും കുങ്ങുമ പൊട്ടിനോടും ആര്‍ക്കും താല്പര്യമില്ല.കടുക് മണിയോളം പോന്ന കുഞ്ഞി പൊട്ടിനോടാണ് പുത്തന്‍ തലമുറയ്ക്ക് പ്രിയം. എന്നാല്‍ ഒരു സത്യം മനസിലാക്കുക,മുഖത്തെ എല്ലാ നെരമ്പ്കളുടെയും  സംഗമ സ്ഥാനമാണ് അഥവാ മര്‍മ്മ സ്ഥാനമാണ് രണ്ടു പുരികങ്ങള്‍ക്കും ഇടയിലുള്ള ഭാഗം.അവടെ ചുവപ്പ് കല വരക്കുന്നതിലൂടെ മര്മങ്ങളെ ഉദ്ധീപിപ്പിക്കുകയാണ് ചെയ്യുന്നത്.മര്‍മ സ്ഥാനം ഉണര്‍ന്നു നില്‍ക്കുമ്പോള്‍ മുഖത്തിനും ആ ഉണര്‍വ് ഉണ്ടാകും.അതുകൊണ്ടല്ലേ വട്ടത്തിലുള്ള കുങ്ങുമ പൊട്ടിട്ട സ്ത്രീകളുടെ മുഖത്തിനിത്ര ഐശ്വര്യം.

                     കേരള മൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒക്കെ അതിഥി സല്ക്കാരത്തിന്റെ ഭാഗമാണ് സിന്ദൂരം തൊടുവിക്കല്‍.വീടുകളില്‍ അതിഥികളായി എത്തുന്ന സ്ത്രീകള്‍ പോകുന്ന സമയത്ത് വീട്ടിലെ മുതിര്‍ന്ന സ്ത്രീ, തലത്തില്‍ ദീപം കത്തിച്ചു ആരതി ഉഴിഞ്ഞു വിരല്‍ തൊട്ടു എടുത്ത സിന്ദൂരം നെറ്റിയിലും മഞ്ഞള്‍ പൊടികവിളത്തും ചാര്‍ത്തി കൊടുക്കും.

                        'തിലകം' ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.ചുവപ്പ്, മഞ്ഞ,ഓറഞ്ച്,അപൂര്‍വമായി കറുപ്പ് നിരങ്ങളിലെല്ലാം തിലകം തോടുന്നുന്ദ്.ഹിന്ദുക്കളാണ് സാധാരണയായി തിലകം അണിയുന്നത്.ഭസ്മവും സിന്ധൂരവുമെല്ലാം കയ്യിലും കഴുത്തിലും നെഞ്ചിലും എല്ലാം ആളുകള്‍ തിലകമായി തൊടുന്നുണ്ട്.സ്ത്രീകള്‍ ചെറിയ വരയായി നെറ്റിയില്‍ മാത്രമേ തിലകം അണിയൂ.

                           ചില സംസ്ഥാനങ്ങളില്‍ ആളുകളുടെ തിലകം നോക്കി ഏത് ഗോത്രകാരന്‍ ആണെന്ന് മനസിലാക്കാം.ശിവനെ ആരാധിക്കുന്ന 'ശൈവര്‍' ആണെങ്ങില്‍ ഭസ്മം കൊണ്ട് സമാന്തരമായ രീതിയില്‍ മൂന്നു വര നെറ്റിയില്‍ വരക്കും.എന്നാല്‍ വിഷ്ണു ഭക്തരായ 'വൈഷ്ണവര്‍'ഏതെങ്കിലും പുണ്യ സ്ഥലങ്ങളില്‍ നിന്നോ പുണ്യ നദിയില്‍ നിന്നോ എടുത്ത കളിമണ്ണില്‍ ചന്ദനം ചേര്‍ത്ത് 'U ' ഷേപ്പില്‍ ആണ് തിലകം തൊടുന്നത്.
                       

   'ബിന്ദു'എന്ന സംസ്കൃത പദത്തില്‍ നിന്നാണ് പൊട്ട്,തിലകം എന്നീ അര്‍ഥങ്ങള്‍ വരുന്ന 'ബിന്ദി'എന്ന വാക്കുണ്ടായത്.ഹിന്ദിയിലെ 'തിലക്' മലയാളത്തിലും തമിഴിലും 'പൊട്ട്'ആണ്.തെലുഗില്‍ 'ബൊട്ടു' അല്ലെങ്ങില്‍ 'തിലകം' ആണ്, കന്നടയില്‍ പറയുമ്പോള്‍ 'ബൊട്ടു' അല്ലെങ്ങില്‍ 'തിലക'ആകും.ബംഗാളിയില്‍ 'ഒട്ടിക്കുന്നത്' എന്ന അര്‍ഥം വരുന്ന രീതിയില്‍ 'ടീപ്' എന്നാണ് വിളിക്കുന്നത്.








http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9185795&programId=7940957&channelId=-1073751665&BV_ID=@@@&tabId=8