Friday, March 11, 2011

Thiruvathirakkali is a Passion

തിരുവാതിര കുരവയുമായി ഒരു ധനുക്കുളിര്‍ കൂടി


                             ഭൂമിദേവി പുഷ്പ്പിനി ആകുന്ന മാസം... മഴക്കാലം നീങ്ങി മഞ്ഞു കാലം മൂടുപടം നെയ്യുന്ന ധനുക്കാലം... കേരളത്തിലെ ഗ്രാമീണ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തിരുവാതിര. സ്ത്രീകളുടെ മാത്രമായ ആഘോഷം. ശ്രീ പരമേശ്വരന്റെ ജന്മ നാള്‍ ആണ് ധനുമാസത്തിലെ തിരുവാതിര.

                           തപസ്സില്‍ യെകാഗ്രനയിരുന്ന ശിവന്റെ മനസ്സിനെ വ്യമോഹിപ്പിക്കുവാന്‍ ശ്രമിച്ച കാമദേവന്‍ ശിവന്റെ കോപാഗ്നിയില്‍ ദഹിച്പോയി . കാമദേവന്റെ  അഭാവം മൂലം യുവതീ യുവാക്കന്മാര്‍ വികാരവിഹീനരായി മാറി. രതീ ദേവിയും മറ്റുള്ളവരും പ്രര്ധിച്ചത് അനുസരിച് പ്രപഞ്ചത്തിന്റെ പരമാനന്ധതിനു ആയി കാമദേവന് പ്രവര്‍ത്തിക്കാന്‍ ശിവന്‍ അനുഗ്രഹം നല്‍കിയ ദിവസമാണ് തിരുവാതിര. കാമദേവന്റെ വരവിനാല്‍ സന്തുഷ്ടരായ സ്ത്രീകള്‍ സ്രിങ്ങാര ഉതെജകങ്ങലായ ഗാനങ്ങള്‍ ആലപിച്ചും താളം ചവിട്ടിയും ഈ ദിനം ആഘോഷിക്കുന്നു.  

                                          മകയിരത്തിലെ കാല്‍ നാഴിക മുതല്‍ തിരുവാതിര മുഴുവനും പുണര്‍തം കാല്‍ഭാഗവും വരുന്ന ധന്യ മുഹൂര്‍ത്തമാണ് നോമ്പ് കാലം.ഭര്‍ത്താവിന്റെ ക്ഷേമ ഐസ്വര്യങ്ങല്കും ധീര്‍ഘയുസ്സിനും വേണ്ടിയാണു സുമംഗലികള്‍ തിരുവാതിര നോമ്പ് അനുഷ്ടിക്കുന്നത്. മകയിരം നോമ്പ് സന്തനങ്ങല്ക് വേണ്ടിയും പുണര്‍തം നോമ്പ് സഹോദരങ്ങള്‍ക് വേണ്ടിയുമാണ്. കന്യകമാര്‍ നല്ല ഭര്‍ത്താവിനെ കിട്ടുന്നതിനു വേണ്ടിയാണ് തിരുവാതിര നോമ്പ് നോല്‍കുന്നത്.

                         ഊന്ജാലാട്ടവുകൈകൊട്ടിക്കളിയുമാണ് തിരുവാതിരയുടെ പ്രധാന വിനോധങ്ങള്‍ .വാലിട്ടു കണ്ണെഴുതി കസവ് പുടവകള്‍ ധരിച്ചു വൃദ്ധകള്‍ പോലും ഈ വിനോദങ്ങളില്‍ ഉത്സാഹ പൂര്‍വ്വം പങ്ങേടുക്കുന്നു . മുതസ്സിമാര്‍ ഈണത്തില്‍ പാടുന്ന തിരുവാതിര പാട്ടുകളില്‍ കഥകളി പാട്ടുകളും പത്തു വൃത്തവും എട്ടു വൃത്തവും യെകധസ്സി മഹാത്മ്യവും പ്രധോഷ മഹാത്മ്യവും എല്ലാം , ചുവടുകലോപ്പിച്ചു നടുമുറ്റങ്ങളില്‍ നെടു മംഗല്യത്തിനു വേണ്ടി വൃതമനുഷ്ടികുന്ന സ്ത്രീകള്‍ പാടി ആടുമ്പോള്‍, എട്ടു താംബൂലം മുറുക്കിയ മുതസ്സിമാരുട താളവും ഈണവുംയിമ്പമേകുന്നു.ഇതില്‍ മകയിരവും തിരുവാതിരയും പൂത്തിരുവാതിരപ്പെന്നുങ്ങല്‍ക്കാന് പ്രധാനം.പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര. ചില കേരളീയ തറവാടുകളില്‍ വളരെ കേമമാണ്‌ ഈ ചടങ്ങ്.

ധനുമാസത്തിലെ രേവതി മുതല്‍ തിരുവാതിര വരെയാണ് വൃതം അനുഷ്ടിക്കേണ്ടത്.
ഭക്ഷണ കാര്യത്തിലുമുണ്ട് പ്രത്യേകതകള്‍ മകയിരം നാളില്‍ വൈകിട്ടാണ് എട്ടങ്ങാടി തയ്യാറാക്കുന്നത്. ചെറു കിഴങ്ങ്, കൂര്‍ക്ക, കാച്ചില്‍, കണ്ടി ചേമ്പ്, നന കിഴങ്ങ്, ചേന, മധുര കിഴങ്ങ്, വെട്ടു ചേമ്പ് എന്നീ എട്ടു കിഴങ്ങുകളും നെന്ത്രക്കയയും കനലില്‍ ആദ്യം ചുട്ടെടുക്കും.ഉണങ്ങിയ നാളികേരം, കരിമ്പ്‌, കദളിപ്പഴം എന്നിവയും ചുട്ട എട്ടു കൂട്ടം കിഴങ്ങുകളും അറിഞ്ഞു സര്ക്കാര പാവുകാച്ചി വന്‍ പയര്‍ ,എള്ള്, കടല എന്നിവ വറുത്തു ധാന്യപ്പൊടിയും ചേര്‍ത്ത് എളക്കിയാണ് എട്ടങ്ങാടി തയ്യാറാക്കുന്നത്. ഗണപതി, പരമശിവന്‍, പാര്‍വതി, ചന്ദ്രന്‍, എന്നീ ദേവകള്‍ക്ക് നേദിച്ച ശേഷം ഈ എട്ടങ്ങാടി പ്രസാദമായി ഭക്ഷിക്കുന്നതോടെ നോമ്പ് തുടങ്ങുന്നു.

മകയിരം നാളില്‍ സന്ധ്യ കഴിഞ്ഞു എട്ടങ്ങാടി നേദിച്ച ശേഷം എട്ടു വൃത്തം പാടിയാണ് കളിക്കുക.തിരുവാതിര നാള്‍ കന്യകകളും മംഗല്യവതികളും ചന്ദനം, ചാന്ത്, കുംകുമം,എന്നിവ നെറ്റിയില്‍ ചാര്‍ത്തി കണ്ണെഴുതി മൂന്നു വെറ്റില കൊണ്ടും അടക്ക മണിയന്റെ യില ചേര്‍ത്തും അര്‍ദ്ധ നരീസ്വരന്‍, ഗണപതി എന്നീ ദേവന്മാര്‍ക്ക് അര്‍ച്ചന നടത്തും.ബാക്കി പൂജ ദ്രവ്യങ്ങള്‍ ദീര്‍ഘ മംഗല്യ പ്രാര്‍ഥനയോടെ അരുധതി ദേവിയെ സ
സംഗല്‍പിച്ചു മുകളിലേക് അര്‍പ്പിച്ചു നമസ്ക്കരിക്കും. പിന്നീട് ദാസ പുഷ്പ്പങ്ങള്‍ ചൂടും.കറുക, നിലപ്പന, പൂവാം കുരുന്തല്‍, മുയല്‍ ചെവി, കയ്യുണ്യം, കൃഷ്ണ ക്രാന്തി, ചെറൂള, തിരുതാളി ,ഉഴിഞ്ഞ ,മുക്കുറ്റി എന്നിവയാണ് ദാസ പുഷ്പങ്ങള്‍.

              തിരുവാതിര നാളില്‍ വെളുപ്പിനെ കുളിച്ചു ക്ഷേത്ര ദര്സനം കഴിഞ്ഞു വീട്ടിലെത്തിയാല്‍ നേദിച് കരിക്ക് ,പഴം, അവില്‍, മലര് എന്നിവയും കൂവപ്പൊടി കുരുക്കിയതുമാണ്‌ഭക്ഷിക്കേണ്ടത്. ഈ ദിവസം അരി ആഹാരം വര്‍ജ്യമാണ്‌.പകരം ഗോതമ്പ്,ചാമ, പഞ്ഞപ്പുല്ല് തുടങ്ങിയവ കഴിക്കാം. കൂടാതെ തിരുവാതിര പുഴുക്കാന് പ്രധാനം.കാച്ചില്‍,കൂര്‍ക്ക, ചെമ്പ്, ചേന, വന്‍ പയര്‍, നേന്ത്രക്കായ, നാളികേരം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ പുഴുക്ക് പോഷകപ്രദം കൂടിയാണ്.

തിരുവാതിര നാളില്‍ സ്ത്രീകല്കൊന്നും ഉറക്കമേ ഇല്ല.പുലരുവോളം കൈകൊട്ടികളി തന്നെ. പിന്നെ 108 വെറ്റില താംബൂലത്തില്‍ ചേര്‍ത്ത് മുറുക്കും.കളി നടക്കുന്നതിനിടെ പാതിരയോട് അടുക്കുന്ന സമയത്താണ് പാതിരാ പൂ ചൂടല്‍.പതിരനേരം വിരിയുന്ന കൊടുവേളിപ്പൂവാന് ചൂടുന്നത്.പിന്നീട് ബ്രഹ്മ മുഹൂര്‍ത്തം വരെ കളി തുടരും.പിന്നീട് കളിക്കാരെല്ലാം ചേര്‍ന്ന് കുളത്തില്‍ പോയി വിശേഷമായ പാട്ടുപാടി തുടിച്ചുകുളി ആണ്.തുടര്‍ന്ന് ക്ഷേത്ര ദര്സനം നടത്തി തീര്‍ഥം കഴിച്ചാണ് അരി ഭക്ഷണം കഴിക്കുക.

മുണ്ടും നേരിയതും അണിഞ്ഞു ചാന്തും ചന്ദനവും തൊട്ടു മുറുക്കി ചുവപ്പിച്ചു ഏഴു തിരിയിട്ട നില വിലക്കിന് ചുറ്റും കൈകൊട്ടി കളിക്കുമ്പോള്‍ നിറയുന്ന ഭക്തിയും പ്രേമവും ഏതൊരു പുരുഷനെയാണ് സ്ത്രീയുടെ സഹനവും ഭര്‍തൃ സ്നേഹവും ഈശ്വര തുല്യമായ ആത്മ സാക്ഷാല്‍ കാരത്തെയും അന്ഗീകരിക്കാന്‍ പ്രേരിപ്പിക്കാത്തത് 


‍.

No comments:

Post a Comment