Friday, April 29, 2011

Prone

                   പണം  കൊയ്യാന്‍ ചെമ്മീന്‍ കൃഷി

                          
        പെട്ടെന്ന് പണക്കാരന്‍ ആകനമെങ്ങില്‍  ചെമ്മീന്‍ കൃഷി ചെയ്യണം.വിധേസത്തെക്ക് കയറ്റി അയക്കുമ്പോള്‍ ചെമ്മീനോളം ലാഭം കിട്ടുന്ന മറ്റൊരു മത്സ്യവും ഇന്ത്യയില്‍ എല്ലാ.അതുകൊണ്ട് തന്നെ ശാസ്ത്രീയമായ നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ് ചെമ്മീന്‍ കര്‍ഷകര്‍.വനംമയ്,ട്യഗേര്‍,സ്കാംബി തുടങ്ങിയവയാണ് വിപണിയില്‍ ലഭ്യമാകുന്ന പ്രധാന തരത്തിലുള്ള ചെമ്മീനുകള്‍.ഇതില്‍ സൌത്ത് അമേരിക്കയില്‍ വികസിപ്പിച്ചെടുത്തു കൃഷി ചെയ്യുന്ന ഇനമാണ് വനംമയ് .കുറച്ചു കാലം കൊണ്ട് പെട്ടെന്ന് വലുതാകുന്ന വനംമയ് ചെമ്മീനുകലാണ് കൂടുതല്‍ ലാഭകരം.രുചിയിലും ഇതുതന്നെ മുന്നില്‍.അമേരിക്കന്‍ ചെമ്മീനായ വനംമയ് ഏറെ വില നല്‍കി ഇറക്കുമതി ചെയ്യേണ്ട ദുര്‍ഘടം നീക്കാനായി ചെമ്മീന്‍ കര്‍ഷകര്‍ ഇന്ത്യന്‍ മണ്ണും വെള്ളവും നല്‍കി വനംമയ് ചെമ്മീനെ വികസിപ്പിച്ചെടുക്കാനുള്ള തിരക്കിലാണിപ്പോള്‍.അമേരിക്കന്‍ ചെമ്മീനോ ഇവിടുത്തെ കാലാവസ്ഥ നന്നായി പിടിച്ചിരിക്കുന്നു...കുറച്ചു കാലം കൊണ്ട് മാര്‍ക്കറ്റും  പച്ചപിടിച്ചു.

                       സാധാരണ ചെമ്മീന്‍ വെള്ളത്തിനടിയില്‍ മണ്ണിനോട് ചേര്‍ന്ന ഭാഗത്താണ് കൂടുതലായി കാണപ്പെടുന്നത്.എന്നാല്‍ വനംമി , മീനുകളുടെ പോലെ വെള്ളത്തിലൂടെ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കും.ഇവക്ക് ഇതു കാലാവസ്ഥയെയും അതി ജീവിക്കാന്‍ നല്ല കഴിവുണ്ട്.രോഗാണു വിമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ വനംമ്യ്ക്ക് വളരാനാകൂ.

                       ട്യഗേര്‍ ഒരേക്കറില്‍ കൃഷി ചെയ്താല്‍ 90 മുതല്‍ 100 വരെ ദിവസം എത്തുമ്പോള്‍ 1200   കിലോ ആണ് ലഭിക്കുക.അതെ സമയം വനംമയ് 3300 കിലോ ഉല്പാധിപ്പിക്കപ്പെടുന്നു.ചിലപ്പോള്‍ ഇതു അഞ്ചിരട്ടി വരെ പോകാറുണ്ട് എന്ന് വിദഗ്ധര്‍ പറയുന്നു.മൂന്നു മാസം കൊണ്ട് ഒരു വനംമയ് ചെമ്മീന്‍ 25 മുതല്‍ 30 ഗ്രാം വരെ തൂക്കം വക്കുമ്പോള്‍ ട്യഗേര്‍ 20 മുതല്‍ 25 ഗ്രാം വരെയേ വരുന്നുള്ളൂ.ഒരു കിലോയില്‍ 33 എണ്ണം ഉണ്ടാകും, ഇതിനെ 'തെര്‍ടി (30 ) കൌണ്ട് ' എന്നാണ് പറയുന്നത്.ടിഗരും വനംമയും '30 കൌണ്ടിനു' 420 രൂപയാണ് വില.പക്ഷെ, കുറച്ചു സ്ഥലത്ത് കൂടുതല്‍ ഉത്പാദനം കിട്ടുന്ന വനംമയ് കൃഷിക്കാണ് എന്ന് ആവശ്യക്കാര്‍ കൂടുതല്‍.

                          ഒരേക്കര്‍ വരുന്ന ചെമ്മീന്‍ കെട്ടില്‍ ട്യഗേര്‍ ചെമ്മീന്‍ടെത് ആണെങ്ങില്‍  40 ,000 മുതല്‍ 60 ,000 കുഞ്ഞുങ്ങളെയെ വളര്‍ത്താന്‍ സാധിക്കൂ.എന്നാല്‍ ഇതേ സ്ഥലത്ത് വനംമയ് ചെമ്മീന്റെ ഒന്ന് മുതല്‍ ഒന്നര ലക്ഷത്തില്‍ അധികം കുഞ്ഞുങ്ങളെ കൃഷി ചെയ്യാം.വിളവെടുപ്പിന്റെ സമയത്ത് ടിഗരില്‍ നിന്നും മൊത്തം ഒന്ന് മുതല്‍ ഒന്നര ടണ്‍ വരെ കിട്ടുമ്പോള്‍ വനംമയ് കൃഷിയില്‍ നിന്നും കിട്ടുന്നത് രണ്ടര മുതല്‍ മൂന്നര ടണ്‍ വരെ ചെമ്മീനായിരിക്കും.ഇന്നത്തെ വിലയനുസരിച്ച് മൂന്നു മാസം കൊണ്ട് വെറും ഒരേക്കര്‍ വനംമയ് കൃഷിയിലൂടെ ലഭിക്കുന്നത് 14 ,70 ,000 രൂപ,ടിഗരില്‍ നിന്നും ഈ നിരക്കില്‍ 6 ,30 ,000 രൂപയെ ലഭിക്കൂ.കുറച്ചു കാലം കൊണ്ട് ഇത്രയേറെ ലാഭം കിട്ടുന്ന വേറെയെന്തു കൃഷിയുണ്ട് ഇന്ത്യയില്‍.വനംമയ് സീഡ് (കുഞ്ഞുങ്ങള്‍)ഒന്നിന് 40 മുതല്‍ 70 പൈസ വരെയാണ് വില.ട്യ്ഗരിന്റെത്‌ 25 മുതല്‍ 40 പൈസ വരെയും.വനംമയ് സീടിനു വേണ്ടി കൂടിയത് 70 ,000 രൂപയെ ഒരേക്കരിലെക്ക് മുടക്കേണ്ടി വരൂ.

                          ആവശ്യക്കാര്‍ കൂടുതല്‍ ആയതു കൊണ്ട് വനംമയ് സീഡിന്റെ വിലയും ഇനിയുള്ള കാലത്തില്‍ കൂടാനെ തരമുള്ളൂ.ഗവണ്മെന്റ് അന്ഗീകാരമുള്ള മുപ്പതോളം വനംമയ് ഹാച്ചരികള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഫീഡ് (തീറ്റ) ആണ് ചെമ്മീനുകള്‍ക്ക്  നല്‍കുക.ഫീഡിന്റെ ഗുണ നിലവാരവും അളവും അനുസരിച്ചാണ് ഇവയുടെ തൂക്കം കൂടുന്നത്.കിലോക്ക് 51 രൂപയോളം വരുന്ന ഫീഡ് ഒരേക്കര്‍ ചെമ്മീന്‍ കെട്ടിലെക്ക് 3 .23 ടണ്ണോളം വേണ്ടി വരും.ഇതിന്നായി ചിലവാകുന്നത് 1 ,70 ,000 രൂപയാണ്.

                      വൈറസ്‌ വിമുക്തമായ ജലത്തില്‍ ആണ് ചെമ്മീന്‍ കൃഷി ചെയ്യേണ്ടത്.വെള്ളത്തിലൂടെ എത്തുന്ന മാലിന്യങ്ങള്‍ ചെമ്മീന്‍ ചത്തു പൊങ്ങുന്നത്തിനു കാരണമാകും.എങ്ങനെ ചത്ത്‌ പൊങ്ങുന്ന ചെമ്മീനുകളെ പക്ഷികള്‍ കൊത്തിയെടുത്തു മറ്റൊരു കെട്ടില്‍ കൊണ്ടിട്ടാല്‍ ആ കെട്ടിലെ കൃഷിയെ ഇതു ദോഷകരമായി ബാധിക്കും.അതുകൊണ്ട് തന്നെ പക്ഷികള്‍ കടക്കാതിരിക്കാന്‍ പ്രത്യേകം വളകെട്ടിയാണ് കെട്ടുകള്‍ സൂക്ഷിക്കുന്നത്.എപ്പോഴും ഓക്സിജന്‍ നില ക്രമീകരിച്ചു കൊടുക്കുന്നതിനായി എരിയെട്ടര്‍ സംവിധാനങ്ങളും ഉപയോഗിക്കേണ്ടതുണ്ട്.ഇതിനായി 24 മണിക്കൂറും വൈദ്യുതി ആവശ്യമാണ്.മൂന്നു മാസക്കാലതെക്കുള്ള ചെമ്മീന്‍ കൃഷി പരിചരണതിനായി ഏകദേശം 1 ,30 ,000 രൂപ ചെലവാകും.എങ്കിലും ഫീഡിന്റെയും (1 ,70 ,000 )സീടിന്റെയും (70 ,000 )മേയിന്റനന്സിന്റെയും (1 ,30 ,000 ) ചിലവ് ഒഴിച്ചാല്‍ വെറും മൂന്നു മാസം കൊണ്ട് കയ്യില്‍ വരുന്നത് 14 ,70 ,000 രൂപ, ലാഭം മാത്രം 11 ലക്ഷം രൂപ.പെട്ടെന്ന് പണക്കാരനാകാന്‍ ഇതിലും നല്ല മാര്‍ഗം വേറെ എന്തുണ്ട്?














No comments:

Post a Comment